
വാഷിംഗ്‌ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) മുന്‍നിശ്ചയിച്ചതിലും നേരത്തെ പ്രവര്‍ത്തനരഹിതമാക്കണമെന്ന് സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്ക്. ഐഎസ്എസിന്‍റെ പ്രവര്‍ത്തനം 2030ല്‍ അവസാനിപ്പിക്കാന്‍ നാസയും രാജ്യാന്തര പങ്കാളികളും തീരുമാനിച്ചിരിക്കേയാണ് മസ്ക് പുതിയ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
‘അന്താരാഷ്ട്ര ബഹിരാകാശ നിലയം ഉദ്ദേശ്യം നിറവേറ്റിയിരിക്കുന്നു. ഇപ്പോള്‍ വളരെ കുറച്ച് ആവശ്യങ്ങളെ അന്താരാഷ്ട്ര ബഹിരാകാശ നിലയം കൊണ്ട് ഉള്ളൂ, ഐഎസ്എസിന്‍റെ ഡീഓര്‍ബിറ്റ് ആരംഭിക്കേണ്ട സമയമായി’ – മസക് പറഞ്ഞു. ചൊവ്വയെ കോളനിവത്കരിക്കാനുള്ള ശ്രമങ്ങക്ക് ഇനിയുള്ള ശ്രദ്ധ കൊടുക്കണണെന്നും മസ്ക് കൂട്ടിച്ചേർത്തു.
2030ല്‍ ഐഎസ്എസിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നാസയും പങ്കാളികളായ കാനഡയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ജപ്പാനും റഷ്യയും തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശ നിലയം ഡീഓര്‍ബിറ്റ് ചെയ്യാന്‍ ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിനെ നാസ ഇതിനകം ചുമതലപ്പെടുത്തിയിട്ടുണ്ട്.