“വിഡ്ഢികൾ തിരഞ്ഞെടുത്ത വാഹനം തെറ്റിപ്പോയി”: ടെസ്ല കാർ സ്ഫോടനത്തിൽ പ്രതികരിച്ച് മസ്ക്

ന്യൂഡൽഹി:ലാസ് വെഗാസിലെ ട്രംപ് ഇൻ്റർനാഷണൽ ഹോട്ടലിന് പുറത്ത് ടെസ്‌ല സൈബർട്രക്ക് ഉൾപ്പെട്ട സ്‌ഫോടനം തീവ്രവാദ ആക്രമണമാണെന്ന് ടെസ്‌ല സിഇഒ എലോൺ മസ്‌ക് അവകാശപ്പെട്ടു. ഇലക്ട്രിക് വാഹനത്തിൻ്റെ രൂപകൽപ്പന സ്ഫോടനത്തിൻ്റെ ആഘാതം കുറയ്ക്കുകയും ഹോട്ടലിനെ കാര്യമായ നാശനഷ്ടങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തുവെന്നും മസ്‌ക് പറഞ്ഞു.

“ദുഷ്ടന്മാരായ വിഡ്ഢികൾ തീവ്രവാദി ആക്രമണത്തിനായി തിരഞ്ഞെടുത്ത വാഹനം തെറ്റിപ്പോയി. സൈബർട്രക്കിൻ്റെ രൂപകൽപന സ്ഫോടനം ഉൾക്കൊള്ളുകയും സ്ഫോടനം മുകളിലേക്ക് നയിക്കുകയും ചെയ്തു. ഹോട്ടൽ ലോബിയുടെ ഗ്ലാസ് വാതിലുകൾ പോലും തകർന്നില്ല,” , മസ്‌ക് എക്‌സിൽ പോസ്റ്റ് ചെയ്തു.

ട്രംപ് ഇൻ്റർനാഷണൽ ഹോട്ടലിൻ്റെ പ്രധാന കവാടത്തിന് പുറത്ത്, വ്യാഴാഴ്ച പുലർച്ചെയാണ് സ്‌ഫോടനം നടന്നത്. കാർ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടുറോ വഴി വാടകയ്‌ക്ക് എടുത്ത ടെസ്‌ല സൈബർട്രക്കാണ് പൊട്ടിത്തെറിച്ചത്. പടക്കവും സ്ഫോടക വസ്തുക്കളും നിറച്ച വാഹനത്തിൽ അതിലുള്ളിലെ വ്യക്തി മനപൂർവം സ്ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തിൽ അയാൾ മരിക്കുകയും ഏഴ് പേർക്ക് നിസാര പരുക്കേൽക്കുകയും ചെയ്തതായി ലാസ് വെഗാസ് പൊലീസ് അറിയിച്ചു.

പടക്കങ്ങൾ, ഗ്യാസ് ടാങ്കുകൾ, ക്യാമ്പിംഗ് ഇന്ധനം എന്നിവയുൾപ്പെടെ ട്രക്കിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളിൽ നിന്നാണ് സ്ഫോടനം ഉണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഡ്രൈവർ നിയന്ത്രിച്ചുവെന്ന് കരുതുന്ന ഒരു ഡിറ്റണേഷൻ സിസ്റ്റവുമായി ഇവ ബന്ധിപ്പിച്ചിരുന്നു.

Elon Musk reacts on Cybertruck Explosion Outside Trump Hotel

More Stories from this section

family-dental
witywide