‘ചോരപ്പുഴ ഒഴുക്കുന്നത് പുടിൻ, പുടിൻ മാത്രം’; സമാധാന ശ്രമങ്ങളിൽ താൽപര്യമുള്ളതായി നടിക്കുകയാണെന്ന് തുറന്നടിച്ച് യൂറോപ്യൻ നേതാക്കൾ

ബ്രസ്സൽസ്: യുഎസ് പ്രതിനിധികളുമായി മോസ്‌കോയിൽ ഇന്നലെ നടന്ന അഞ്ച് മണിക്കൂർ ചർച്ചയിൽ കാര്യമായ പുരോഗതിയില്ലാത്തതിനെത്തുടർന്ന്, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ സമാധാന ശ്രമങ്ങളിൽ താൽപര്യമുള്ളതായി നടിക്കുകയാണെന്ന് യൂറോപ്യൻ നേതാക്കൾ ആരോപിച്ചു. സമാധാനം ആത്മാർത്ഥമായി ആഗ്രഹിക്കുന്ന രണ്ട് പ്രസിഡന്‍റുമാർ മാത്രമേ ഈ പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ളൂ എന്ന് യുകെ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു: യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മാത്രമാണ് അത്.

ബ്രസ്സൽസിൽ നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കൂപ്പർ. “പ്രസിഡൻ്റ് പുടിനിൽ നിന്ന് ഇതുവരെ ഞങ്ങൾ കണ്ടിട്ടുള്ളത് യുദ്ധം വർദ്ധിപ്പിക്കാനുള്ള ശ്രമം മാത്രമാണ്. അതുകൊണ്ടാണ് പ്രസിഡൻ്റ് പുടിൻ വാചാടോപങ്ങളും ചോരപ്പുഴ ഒഴുക്കുന്നതും അവസാനിപ്പിക്കേണ്ടതും നീതിയുക്തവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്‌ക്കേണ്ടതും.”

ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ സമാനമായ വിമർശനം ഉന്നയിച്ചു. “യുക്രെയ്നിലെ യുദ്ധം ആരംഭിച്ചത് പുടിനാണ്, അദ്ദേഹത്തിന് അത് എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാം. എന്നാൽ ചർച്ചകൾക്ക് അദ്ദേഹം ഇതുവരെ യഥാർത്ഥ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല.” യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിൻ്റെ മരുമകൻ ജാറെഡ് കുഷ്‌നർ എന്നിവരുമായി ഇന്നലെ നടന്ന ചർച്ചയിൽ യുഎസ് മുന്നോട്ടുവെച്ച പദ്ധതി പുടിൻ തള്ളിക്കളഞ്ഞില്ലെന്ന് ക്രെംലിൻ നേരത്തെ അറിയിച്ചിരുന്നു. ചില കാര്യങ്ങൾ പുടിൻ അംഗീകരിച്ചതായും ക്രെംലിൻ പറഞ്ഞിരുന്നുവെങ്കിലും വിശദാംശങ്ങൾ നൽകിയില്ല. “റഷ്യ യുദ്ധക്കളത്തിൽ നേടാൻ കഴിയാത്ത ഫലങ്ങൾ സ്വന്തമാക്കാൻ വേണ്ടിയാണ് സമാധാന ചർച്ചകൾ എന്ന് വിളിക്കുന്ന കാര്യങ്ങൾ പുടിൻ ഉപയോഗിക്കുന്നതെന്ന്” ലാത്വിയയുടെ വിദേശകാര്യ മന്ത്രി ബൈബ ബ്രേസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

More Stories from this section

family-dental
witywide