ന്യൂയോർക്ക്: ചാർലി കിർക്കിനെ കൊലപ്പെടുത്തിയവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ വരെ പാരിതോഷികം നൽകുമെന്ന് എഫ്ബിഐ. സംശയാസ്പദമായ ഒരാളുടെ ചിത്രം എഫ്ബിഐ സാൾട്ട് ലേക്ക് സിറ്റി ഫീൽഡ് ഓഫീസ് പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് എഫ്ബിഐ എക്സിലൂടെ പാരിതോഷികം പ്രഖ്യാപിച്ചത്. വിവരം ലഭിക്കുന്നവർ 1-800-CALL-FBI എന്ന നമ്പറിൽ വിളിക്കുകയോ എഫ്ബിഐയുടെ ഓൺലൈൻ ടിപ്സ് പേജ് സന്ദർശിക്കുകയോ ചെയ്യാമെന്നും എഫ്ബിഐ സാൾട്ട് ലേക്ക് സിറ്റി ഓഫീസ് അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും അടുത്ത അനുയായിയും മാധ്യമ പ്രവര്‍ത്തകനുമായ ചാര്‍ലി കിര്‍ക്ക് (31) ആണ് വെടിയേറ്റ് മരിച്ചത്. ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയായ ചാർലി ബുധനാഴ്ച യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കവെയായിരുന്നു കൊല്ലപ്പെട്ടത്. ഡോണള്‍ഡ് ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്.
ചാർലി കിർക്കിൻ്റെ മരണത്തിൽ തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചു. അമേരിക്കൻ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം ചാർലിയെക്കാൾ നന്നായി മറ്റാർക്കും മനസ്സിലായില്ലെന്ന് ട്രംപ് അനുസ്മരണ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഞായറാഴ്ച വരെ അമേരിക്കൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ഉത്തരവിട്ടു.














