ട്രംപിന്‍റെ നിർണായകമായ എക്സിക്യൂട്ടിവ് ഉത്തരവിനെ അപലപിച്ച് പരിസ്ഥിതി സംഘടനകൾ; ‘ഇത് സമുദ്ര ആവാസവ്യവസ്ഥയെ ബാധിക്കും’

വാഷിംഗ്ടൺ: ധാതുക്കൾക്കായുള്ള ആഴക്കടൽ ഖനനം വേഗത്തിലാക്കണമെന്നുള്ള ഡോണൾഡ് ട്രംപിന്‍റെ എക്സിക്യൂട്ടിവ് ഉത്തരവിനെ അപലപിച്ച് പരിസ്ഥിതി സംഘടനകൾ. ഇത് സമുദ്ര ആവാസവ്യവസ്ഥയെ പരിഹരിക്കാനാവാത്തവിധം ദോഷകരമായി ബാധിക്കുമെന്നാണ് വിമര്‍ശനം. അന്താരാഷ്ട്ര നിയമങ്ങൾ കൈകൊള്ളുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയെ അവഗണിക്കുകയാണെന്നും അവർ പറയുന്നു. യുഎസിലെയും അന്താരാഷ്ട്ര ജലാശയങ്ങളിലെയും സമുദ്രത്തിന്റെ അടിത്തട്ട് ഖനനം ചെയ്യുന്നതിനുള്ള കമ്പനികൾക്ക് പെർമിറ്റുകൾ വേഗത്തിൽ നൽകാൻ കഴിഞ്ഞ ദിവസം ഉത്തരവിലൂടെ ട്രംപ് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനോട് നിർദേശിക്കുകയായിരുന്നു.

‘എല്ലായ്പ്പോഴും എന്നപോലെ സ്പോൺസർ ചെയ്യുന്ന രാജ്യങ്ങളുടെയും പങ്കാളികളുടെയും നിക്ഷേപകരുടെയും താൽപ്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’ -കമ്പനിയുടെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ജെറാർഡ് ബാരൺ പറഞ്ഞു. എന്നാൽ ഇത് മത്സ്യബന്ധനത്തെ ദോഷകരമായി ബാധിക്കുമെന്നും കൽക്കരി, വാതകം, മറ്റ് ഫോസിൽ ഇന്ധനങ്ങൾ എന്നിവ കത്തിക്കുന്നത് മൂലമുണ്ടാകുന്ന ആഗോളതാപനത്തി​ന്‍റെ പ്രധാന ഘടകമായ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനും സംഭരിക്കാനുമുള്ള സമുദ്രങ്ങളുടെ കഴിവിനെ പോലും ബാധിക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്നു.

More Stories from this section

family-dental
witywide