ട്രംപ് ഭരണകൂടത്തിന്‍റെ കുടിയേറ്റ നയങ്ങൾക്ക് കനത്ത തിരിച്ചടി, വിട്ടയച്ച കിൽമാർ അബ്രെഗോ ഗാർസിയയെ വീണ്ടും തടങ്കലിൽ വെക്കുന്നതിൽ നിന്ന് വിലക്കി ഫെഡറൽ ജഡ്ജി

വാഷിംഗ്ടൺ: മോചിപ്പിക്കാൻ ഉത്തരവിട്ട് മണിക്കൂറുകൾക്ക് ശേഷം കിൽമാർ അബ്രെഗോ ഗാർസിയയെ വീണ്ടും തടങ്കലിൽ വെക്കുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ താൽക്കാലികമായി വിലക്കി ഒരു ഫെഡറൽ ജഡ്ജി. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി പോളാ സിനിസ് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഈ താൽക്കാലിക നിയന്ത്രണ ഉത്തരവ്, ട്രംപ് ഭരണകൂടത്തിൻ്റെ കർശനമായ കുടിയേറ്റ നയങ്ങളുടെ ദേശീയ പ്രതീകമായി മാറിയ അബ്രെഗോ ഗാർസിയയെ നാടുകടത്താനുള്ള യുഎസ് സർക്കാരിന്‍റെ ശ്രമങ്ങൾക്ക് ഏറ്റ ഏറ്റവും പുതിയ തിരിച്ചടിയാണ്.

മാർച്ചിൽ അബദ്ധത്തിൽ എൽ സാൽവഡോറിലേക്ക് നാടുകടത്തപ്പെട്ട അബ്രെഗോ ഗാർസിയയെ ഫെഡറൽ ക്രിമിനൽ കേസുകൾ നേരിടുന്നതിനായി ഈ വർഷം ആദ്യം യുഎസിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. തുടർന്ന് മാസങ്ങളോളം പെൻസിൽവാനിയയിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചു. ഇമിഗ്രേഷൻ ജഡ്ജിയുടെ നീക്കം ചെയ്യാനുള്ള ഉത്തരവില്ലാതെയാണ് ഈ കാലയളവിൽ സർക്കാർ അദ്ദേഹത്തെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചതെന്ന് ജഡ്ജി സിനിസ് കണ്ടെത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച അദ്ദേഹത്തെ മോചിപ്പിച്ചു. എന്നാൽ വെള്ളിയാഴ്ച രാവിലെ തന്നെ, അദ്ദേഹത്തെ വീണ്ടും തടങ്കലിൽ വെക്കുന്നത് തടയുന്ന പുതിയ ഉത്തരവിനായി അഭിഭാഷകർ തിടുക്കത്തിൽ കോടതിയെ സമീപിക്കുകയായിരുന്നു.

More Stories from this section

family-dental
witywide