‘ഈ ദുഷ്കരമായ സമയത്ത് അവരോടൊപ്പം എന്‍റെ ഹൃദയമുണ്ട്’; കടുത്ത വേദന തുറന്ന് പറഞ്ഞ് മെലാനിയ ട്രംപ്, മിന്നൽ പ്രളയത്തിൽ കാണാതായ കുട്ടികൾക്കായി തിരച്ചിൽ

വാഷിംഗ്ടൺ: മധ്യ ടെക്സാസിലുണ്ടായ മിന്നൽ പ്രളയത്തിൽ കുട്ടികളെ കാണാതായ മാതാപിതാക്കൾക്ക് ആശ്വസിപ്പിക്കുന്ന വാക്കുകളുമായി പ്രഥമ വനിത മെലാനിയ ട്രംപ് അനുശോചനം രേഖപ്പെടുത്തി. ശനിയാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു അവരുടെ പ്രതികരണം. “ഈ ദുഷ്കരമായ സമയത്ത് ടെക്സാസിലെ മാതാപിതാക്കളോടൊപ്പം എന്‍റെ ഹൃദയമുണ്ട്,” അവർ കുറിച്ചു. “എന്‍റെ പ്രാർത്ഥനകളിലും ചിന്തകളിലും നിങ്ങൾ ഉൾപ്പെടുന്നു. നിങ്ങൾക്ക് ശക്തിയും ആശ്വാസവും ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്തും ലഭിക്കാൻ പ്രാർത്ഥിക്കുന്നു” എന്നും മെലാനിയ ട്രംപ് കുറിച്ചു.

വെള്ളിയാഴ്ച രാത്രിയും ഒരു സ്വകാര്യ ക്രിസ്ത്യൻ സമ്മർ ക്യാമ്പിലെ ഏകദേശം ഇരുപതിലധികം പെൺകുട്ടികളെ കണ്ടെത്താനായിട്ടില്ല. നാഷണൽ വെതർ സർവീസ് അനുസരിച്ച്, റെക്കോർഡിലെ രണ്ടാമത്തെ ഉയർന്ന നിരപ്പിൽ ജലം ഉയർന്ന ഗ്വാഡലൂപ്പ് നദിക്കരയിലുള്ള ഹണ്ട്, ടെക്സാസിലാണ് ക്യാമ്പ് മിസ്റ്റിക് സ്ഥിതി ചെയ്യുന്നത്. നദിക്കരയിലുള്ള ഏകദേശം 18 മറ്റ് ക്യാമ്പുകളിലെ എല്ലാവരെയും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ഗ്വാഡലൂപ്പെ നദിയിലുണ്ടായ പ്രളയത്തിൽ 237 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.

More Stories from this section

family-dental
witywide