
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം അഭയാർത്ഥികളായി തരംതിരിക്കുന്ന വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാരുടെ ആദ്യ സംഘം തിങ്കളാഴ്ച അമേരിക്കയിൽ എത്തുമെന്ന് റിപ്പോര്‍ട്ട്. ഡോണൾഡ് ട്രംപ് പ്രസിഡന്‍റായി ചുമതലയേറ്റപ്പോൾ മിക്ക രാജ്യങ്ങളിൽ നിന്നുമുള്ള അഭയാർത്ഥി പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ ഫെബ്രുവരിയിലെ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിൽ, “ആഫ്രിക്കൻ വംശജരെയും” അവരുടെ കുടുംബങ്ങളെയും അമേരിക്കയിൽ അഭയാർത്ഥികളായി പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതി യുഎസ് കൊണ്ട് വരുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
ആഫ്രിക്കൻ വംശജർ പ്രധാനമായും ഡച്ച് വംശജരാണ്. ദക്ഷിണാഫ്രിക്കൻ സർക്കാർ സ്പോൺസർ ചെയ്യുന്ന വംശീയ വിവേചനത്തെ ട്രംപ് ഭരണകൂടം കുറ്റപ്പെടുത്തുകയും എല്ലാ സഹായങ്ങളും പിന്തുണയും നിർത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ട്രംപ് ഭരണകൂടവും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള തർക്കം ട്രംപിന്‍റെ ആദ്യ ഭരണകാലം മുതലുള്ളതാണ്. അടുത്തിടെ, ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാതെ ചില സാഹചര്യങ്ങളിൽ സ്വത്ത് പിടിച്ചെടുക്കാൻ ദക്ഷിണാഫ്രിക്കൻ സർക്കാരിനെ അനുവദിക്കുന്ന ഒരു നിയമം ഒപ്പുവെച്ചതോടെ ദക്ഷിണാഫ്രിക്ക വീണ്ടും ട്രംപുമായി ഇടഞ്ഞു. രാജ്യത്തെ ഭൂരിഭാഗം ഭൂമിയും ജനസംഖ്യയുടെ ന്യൂനപക്ഷമായ വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാരുടെ ഉടമസ്ഥതയിലാണ്. തങ്ങളുടെ നിയമം ഒരു പ്രത്യേക വംശത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്നാരുന്നു ദക്ഷിണാഫ്രിക്കൻ സർക്കാരിന്‍റെ വിശദീകരണം.