ആഗോളതലത്തില്‍ ഓഹരി വിപണികള്‍ നേരിടുന്നത് കനത്ത നഷ്ടം ; കുതിപ്പിനു പിന്നാലെ കിതച്ച് എഐ കമ്പനികളുടെ ഓഹരികള്‍

എഐ രംഗത്തെ കമ്പനികള്‍, എഐയുടെ വികസനത്തിനായി വന്‍തോതില്‍ നിക്ഷേപം നടത്തുന്ന ടെക് ഭീമന്മാര്‍ എന്നിവയുടെ ഓഹരികളില്‍ വന്‍ വില്‍പനസമ്മര്‍ദം ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ റെക്കോര്‍ഡ് മുന്നേറ്റം ഈ കമ്പനികളുടെ ഓഹരികളില്‍ കുതിപ്പുണ്ടാക്കിയിരുന്നെങ്കിലും പിന്നെ സംഭവിച്ച വീഴ്ചയില്‍ എഐ കമ്പനികളുടെ ഓഹരികളില്‍ വില്‍പനസമ്മര്‍ദ്ദമേറുകയാണ്. ഇതോടെ ആഗോളതലത്തില്‍ ഓഹരി വിപണികള്‍ നേരിടുന്നത് കനത്ത നഷ്ടം. യുഎസില്‍ എസ് ആന്‍ഡ് പി500 സൂചിക 1.12%, നാസ്ഡാക് 1.90%, ഡൗ ജോണ്‍സ് 0.84% എന്നിങ്ങനെ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകര്‍ക്ക് കോടിക്കണക്കിന് ഡോളറാണ് നഷ്ടം വന്നത്.

മൈക്രോസോഫ്റ്റ്, എന്‍വിഡിയ, പാലന്റീയര്‍, ക്വാല്‍കോം, ഓറക്കിള്‍, മെറ്റ പ്ലാറ്റ്‌ഫോംസ് എന്നിവയാണ് 7% വരെ ഇടിഞ്ഞ് നഷ്ടത്തിലേക്ക് വീണത്.

കോര്‍പ്പറേറ്റ് കമ്പനികളുടെ കൂട്ടപ്പിരിച്ചുവിടല്‍

ഓഹരികളെ നന്നായി ഉലച്ചതില്‍ യുഎസില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ നടത്തുന്ന കൂട്ടപ്പിരിച്ചുവിടലും കാരണമായിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ മാത്രം 1.53 ലക്ഷം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടം വന്നു. 2009ന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. ഇത് സെപ്റ്റംബറിലേക്കാള്‍ മൂന്നിരട്ടിയാണ്. കഴിഞ്ഞ ഒക്ടോബറിനേക്കാള്‍ 175% അധികം എന്നതും ഞെട്ടിക്കുന്നു. ഇതിനെ നിക്ഷേപകര്‍ കാണുന്നത് കമ്പനികളില്‍ കടുത്ത പ്രതിസന്ധിയായാണ്.

ഇന്ത്യയില്‍ സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് നഷ്ടത്തില്‍ തുടങ്ങുമെന്ന സൂചയാണ് രാവിലെ ലഭിച്ചത്. നിഫ്റ്റി രാവിലെ വ്യാപാരം ചെയ്തത് 50 പോയിന്റുവരെ നഷ്ടത്തിലാണ്.

More Stories from this section

family-dental
witywide