
വാഷിംഗ്ടൺ: ദ്വീപ് ഏറ്റെടുക്കുമെന്നുള്ള ഡോണൾഡ് ട്രംപിന്‍റെ ഭീഷണികൾക്ക് പിന്നാലെ, ഉയർന്ന പ്രൊഫൈലുള്ള യുഎസ് സന്ദർശനങ്ങൾക്കുള്ള പദ്ധതികളെ അപലപിച്ച് ഗ്രീൻഗാൻഡിലെ രാഷ്ട്രീയ നേതാക്കൾ. ഉഷ വാൻസ് ഈ ആഴ്ച ഒരു ഗ്രീൻലാൻഡില്‍ സാംസ്കാരിക സന്ദർശനം നടത്തും, ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സിന്റെ ഒരു പ്രത്യേക യാത്രയും ദ്വീപിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്.
പ്രധാനമന്ത്രി മുട്ടെ എഗെഡെ ഈ പദ്ധതിയെ ആക്രമണാത്മകമെന്ന് വിശേഷിപ്പിക്കുകയും കൂടിക്കാഴ്ചകൾക്കായി ഇരുവരെയും ക്ഷണിച്ചിട്ടില്ലെന്നും വ്യക്തമാക്കി. അതേസമയം, ദ്വീപിന്റെ അടുത്ത നേതാവാകാൻ സാധ്യതയുള്ളയാൾ യുഎസ് ബഹുമാനക്കുറവ് കാണിച്ചുവെന്ന് ആരോപിച്ചു.
ആർട്ടിക്, അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്. ഏകദേശം 300 വർഷമായി 3,000 കിലോമീറ്റർ (1,860 മൈൽ) അകലെയുള്ള ഡെൻമാർക്കിന്റെ നിയന്ത്രണത്തിലാണ് ഈ ദ്വീപുള്ളത്. ആഭ്യന്തര കാര്യങ്ങൾ എല്ലാം ദ്വീപിന് തീരുമാനിക്കാൻ അവകാശമുണ്ട്. എന്നാൽ വിദേശ, പ്രതിരോധ നയങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങൾ കോപ്പൻഹേഗനിലാണ് എടുക്കുന്നത്. രണ്ടാം ലോക മഹായുദ്ധം മുതൽ ദ്വീപിൽ യുഎസിന് ഒരു സൈനിക താവളമുണ്ട്.
ദ്വീപിലെ അപൂർവ ധാതുക്കളിൽ ട്രംപിന് താൽപ്പര്യമുണ്ടെന്നും കരുതപ്പെടുന്നു. അദ്ദേഹത്തിൻ്റെ മകൻ ഡോണൾഡ് ജൂനിയർ ജനുവരിയിൽ ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുമ്പ് ഗ്രീൻലാൻഡ് സന്ദർശിച്ചിരുന്നു. ഉഷ വാൻസ് ചരിത്രപരമായ സ്ഥലങ്ങൾ സന്ദർശിക്കുകയും ഗ്രീൻലാൻഡിൻ്റെ ദേശീയ നായവണ്ടി ഓട്ടമത്സരമായ അവന്നാറ്റ കിമുസ്സെർസുവിൽ പങ്കെടുക്കുകയും ചെയ്യുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്.