
ഗാസ: വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി ഹമാസ് ബന്ദികളാക്കിയ എട്ട് ഇസ്രായേലികളെ മോചിപ്പിച്ചു. സൈനിക ഉദ്യോഗസ്ഥ അടക്കം മൂന്നു ഇസ്രായേലികളെയും അഞ്ചു തായ്ലാൻഡ് സ്വദേശികളെയുമാണ് മോചിപ്പിച്ചത്. അമേരിക്കയടക്കം ആവശ്യപ്പെട്ട 29കാരിയായ അർബൽ യഹൂദിയുടെ മോചനവും ഇന്ന് സാധ്യമായി.
യുദ്ധത്തിൽ രക്തസാക്ഷിയായ ഹമാസ് നേതാവ് യഹ്‍യ സിൻവാറിന്റെ ഗസ്സ സിറ്റിയിലെ തകർന്ന വീടിനു മുന്നിൽ നൂറുകണക്കിന് പോരാളികളുടെ സാന്നിധ്യത്തിലായിരുന്നു ഇസ്രായേലി സൈനിക അഗാം ബെർഗറിന്റെ കൈമാറ്റം. ഹമാസിന്റെയും അൽ ഖസ്സാം ബ്രിഗേഡിന്‍റെയും ശക്തിപ്രകടനം കൂടിയായി കൈമാറ്റ ചടങ്ങ്. ഇസ്രായേൽ തടവിലുള്ള 200 പലസ്തിനികളെ രാത്രിയോടെ മോചിപ്പിക്കും. ബന്ദികളെ റെഡ് ക്രോസിനു കൈമാറുമ്പോൾ റോഡിലും തകർന്ന കെട്ടിടങ്ങളുടെ മട്ടുപ്പാവിലുമായി ആയിരക്കണക്കിന് പലസ്തീനികൾ കൂടിനിന്ന് മുദ്രാവാക്യം മുഴക്കി. 29കാരിയായ ബന്ദി അർബൽ യഹൂദിന്റെ കൈമാറ്റവും സമാന രീതിയിലായിരുന്നു.
Hamas hand over 8 israeli hostages