
കാലിഫോർണിയ: കാലിഫോർണിയയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ ഒരു കുട്ടിയടക്കം ഏഴ് പേർ മരിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച ഒരു ബീച്ചിൽ 20 അടി വരെ ഉയർന്ന തിരമാലകളിൽപ്പെട്ട് ഒഴുകിപ്പോയ ഏഴ് വയസ്സുള്ള ഒരു പെൺകുട്ടിയും രക്ഷിക്കാൻ ശ്രമിച്ച പിതാവും മരിച്ചു. വടക്കൻ കാലിഫോർണിയയിൽ, സാക്രമെന്റോയുടെ വടക്ക് ഭാഗത്തുള്ള സട്ടർ കൗണ്ടിയിൽ, വെള്ളപ്പൊക്കത്തിൽ മുങ്ങിയ പാലത്തിൽ നിന്ന് വാഹനം ഒഴുക്കിൽപ്പെട്ടാണ് 71 വയസ്സുള്ള ഒരാൾ മരിച്ചത്. സാൻ ഡീഗോ തീരത്ത് കൊടുങ്കാറ്റിൽ പ്രക്ഷുബ്ധമായ കടലിലൂടെ മെക്സിക്കോയിൽ നിന്ന് യുഎസിലേക്ക് കുടിയേറ്റക്കാരെ കൊണ്ടുപോയതായി കരുതപ്പെടുന്ന ഒരു തടി ബോട്ട് മറിഞ്ഞു, കുറഞ്ഞത് നാല് പേർ മരിച്ചു. പരുക്കേറ്റ നാല് പേർ ആശുപത്രിയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും തെക്കൻ കാലിഫോർണിയയിൽ വ്യാപകമായ മഴ പെയ്തിരുന്നു. 1985-ൽ സ്ഥാപിച്ചിരുന്ന റെക്കോർഡ് തകർത്തതാണ് നവംബറിൽ ഡൗണ്ടൗണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചയോടെ മറ്റൊരു കൊടുങ്കാറ്റ് എത്തുമെന്നും പ്രവചനമുണ്ട്.
Heavy rain and storms hit California; 7 dead, including 7-year-old girl and father who tried to save her.















