സത്യങ്ങൾ പുറത്ത് വിട്ട് ട്രംപ് ഭരണകൂടം, തലസ്ഥാനത്തെ പോലീസ് മേധാവിക്കെതിരെ ഗുരുതര ആരോപണം; ‘കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ തിരുത്തി’

വാഷിംഗ്ടൺ: സുരക്ഷിതമായ നഗരമെന്ന പ്രതീതി സൃഷ്ടിക്കുന്നതിനായി കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ കൃത്രിമമായി മാറ്റാൻ മുൻ ഡിസി പോലീസ് മേധാവി പമേല എ. സ്മിത്ത് ഉദ്യോഗസ്ഥരെ നിർബന്ധിച്ചതായി പുതിയ ഹൗസ് കമ്മിറ്റി റിപ്പോർട്ട്. റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള ഹൗസ് ഓവർസൈറ്റ് കമ്മിറ്റി ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് തലസ്ഥാനത്തെ കുറ്റകൃത്യങ്ങൾ കുറച്ചു കാണിക്കാൻ സജീവമായ ശ്രമങ്ങൾ നടന്നതായി ആരോപിക്കുന്നത്. മേധാവി പമേല എ. സ്മിത്ത് വിഷലിപ്തമായ മാനേജ്‌മെൻ്റ് സംസ്കാരം വളർത്തിയെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.

ഈ റിപ്പോർട്ട് പുറത്തുവന്നത്, ഓഗസ്റ്റിൽ പൊതുസുരക്ഷാ അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഡിസിയിലെ നിയമപാലനത്തിൽ കൂടുതൽ നിയന്ത്രണം നേടാൻ ശ്രമിച്ചതിന് പിന്നാലെയാണ്. ട്രംപ് 30 ദിവസത്തേക്ക് നാഷണൽ ഗാർഡ് സേനയെ വിന്യസിക്കുകയും പോലീസ് വകുപ്പിനെ നേരിട്ടുള്ള ഫെഡറൽ നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു.

കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ വളച്ചൊടിക്കാൻ സമ്മർദ്ദം ചെലുത്തിയതിനെ എതിർത്ത ഉദ്യോഗസ്ഥരോട് മേധാവി സ്മിത്ത് പ്രതികാരം ചെയ്തുവെന്നും, സ്ഥാനഭ്രഷ്ടരാക്കൽ, സ്ഥലം മാറ്റം തുടങ്ങിയ നടപടികൾ ഇതിലുൾപ്പെടുന്നതായും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള നിരവധി ഡിസി ജില്ലാ പോലീസ് കമാൻഡർമാരെ അഭിമുഖം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

More Stories from this section

family-dental
witywide