”പാകിസ്ഥാന് കൂടുതല്‍ ആണവായുധം നല്കിയത് ചൈന, പാകിസ്ഥാനെക്കാള്‍ ചൈനയെയാണ് ഭീഷണി ആയി ഇന്ത്യ കാണുന്നത്”- യുഎസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ആണവായുധത്തിന്റെ കാര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തുല്യരാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും പക്കല്‍ 170 വീതം ആണവായുധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന് കൂടുതല്‍ ആണവായുധം നല്കിയത് ചൈനയാണെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുടെ ആണവായുധ ശേഖരം 600 കടന്നുവെന്നും യുഎസ് ഏജന്‍സി പറയുന്നു.

അതേസമയം, പാകിസ്ഥാനെക്കാള്‍ ചൈനയെയാണ് ഭീഷണി ആയി ഇന്ത്യ കാണുന്നതെന്നും എന്നാല്‍, നിലനില്‍പ്പിന് തന്നെ ഭീഷണിയായാണ് പാകിസ്ഥാന്‍ ഇന്ത്യയെ കാണുന്നതെന്നും റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യ ചൈനയെ പ്രധാന എതിരാളിയായും പാകിസ്ഥാനെ അനുബന്ധ സുരക്ഷാ പ്രശ്നമായും കണക്കാക്കുന്നുവെന്നാണ് ലോകവ്യാപക ഭീഷണി വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് സ്വാധീനത്തെ ചെറുക്കുന്നതിനും ആഗോള നേതൃത്വപരമായ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനുമായി ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

More Stories from this section

family-dental
witywide