
ആക്രമണങ്ങളെത്തുടർന്ന്, പ്രധാനപ്പെട്ട രാജ്യങ്ങളെ ഇന്ത്യ വിവരം ധരിപ്പിച്ചു. ഓപ്പറേഷനെക്കുറിച്ച് വിശദീകരിക്കാൻ മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, റഷ്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ നയതന്ത്രജ്ഞരുമായി ബന്ധപ്പെട്ടു.
ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുമായി സംസാരിച്ച് ഇന്ത്യയുടെ സൈനിക നടപടികളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചതായി വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി പറഞ്ഞു.
പിന്നീട് എക്സിൽ ഇട്ട പോസ്റ്റിൽ , സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും ഇരു രാജ്യങ്ങളോടും സംയമനം പാലിക്കണമെന്ന് റൂബിയോ അഭ്യർഥിച്ചു. സ്ഥിതിഗതികൾ സമാധാനപരമായി പരിഹരിക്കണമെന്നും. സംഘർഷം വർധിപ്പിക്കുന്ന നടപടികൾ ഇനിയും ഉണ്ടാകരുത് എന്നും റുബിയോ അഭ്യർഥിച്ചു.
യുഎസ് ഇസ്രയേലിനൊപ്പം നിൽക്കുന്നതുപോലെ ഭീകരവാദത്തെ തകർക്കാൻ യുഎസ് ഇന്ത്യക്ക് ഒപ്പം നിൽക്കണമെന്ന് യുഎസ് കോൺഗ്രസ് പ്രതിനിധി ശ്രീ തനേദാർ പറഞ്ഞു.
വിവരം അറിഞ്ഞ ട്രംപ് ഇരു രാജ്യങ്ങൾക്കും അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല. അദ്ദേഹം ആകെ നാണക്കേടായിപ്പോയി, പണ്ടെങ്ങാനുമുള്ള ഏതോ ചരിത്രം പറഞ്ഞാണ് ഈ യുദ്ധം എന്ന് കമൻ്റ് പറയുകയും, ഇത്രയും വേഗം സംഘർഷം ഇല്ലാതാക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
പാകിസ്ഥാനിലും പാകിസ്ഥാൻ അധീന കശ്മീരിലുമുള്ള ഇന്ത്യൻ സൈനിക നടപടികളെക്കുറിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വളരെയധികം ആശങ്കാകുലനാണെന്നും പരമാവധി സൈനിക സംയമനം പാലിക്കണമെന്നും പറഞ്ഞു.
“നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും അപ്പുറമുള്ള ഇന്ത്യൻ സൈനിക നടപടികളിൽ സെക്രട്ടറി ജനറൽ വളരെയധികം ആശങ്കാകുലനാണ്. ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു,” വക്താവ് പറഞ്ഞു.
അതേസമയം, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കാനും, സംഘർഷങ്ങൾ ലഘൂകരിക്കാനും, പ്രാദേശിക, അന്തർദേശീയ സമാധാനത്തിന് ഭീഷണിയായേക്കാവുന്ന കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആവശ്യപ്പെട്ടു. യുഎഇ വിദേശകാര്യ ഉപപ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇതു സംബന്ധിച്ച് പ്രസ്താവന ഇറക്കി
India strengthens diplomatic ties with world powers after surgical strikes