
ഇന്ത്യൻ സേനാതാവളങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കും ബുധനാഴ്ച രാത്രി പാക്കിസ്ഥാൻ മിസൈൽ അയച്ചതോടെ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചു. പാക്കിസ്താന് ചിന്തിക്കാൻ പോലും കഴിയാത്ത വിധം ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യൻ നേവി കറാച്ചി തുറമുഖ നഗരത്തിൽ ആക്രമണം നടത്തി. പാക്കിസ്ഥാനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട തുറമുഖമാണ് കറാച്ചി. ലഹോറിലെ സൈനിക താവളത്തിലും പെഷാവറിലും വൻ സ്ഫോടനങ്ങൾ നടന്നു.
ഇന്ത്യയുടെ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽനിന്ന് കറാച്ചിയിലേക്കു കനത്ത മിസൈൽ ആക്രമണമുണ്ടായെന്നാണ് സൂചന. കറാച്ചി തുറമുഖത്തുനിന്ന് തുടർസ്ഫോടനങ്ങൾ കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വ്യോമസേനയും കറാച്ചിയിൽ ആക്രമണം നടത്തി. കറാച്ചിയിലെ പാക്ക് നാവികസേനാ താവളത്തിനു കനത്ത നാശനഷ്ടമുണ്ടായി. സിയാൽക്കോട്ടിലും ലഹോറിലും റാവൽപിണ്ടിയിലും കനത്ത വ്യോമാക്രമണം നടന്നതായും റിപ്പോർട്ടുണ്ട്.
ആകാശ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് പാക്കിസ്ഥാൻ അയച്ച മിസൈലുകളും ഡ്രോണുകളും തകർത്തെന്ന് ഇന്ത്യൻ സൈനികകേന്ദ്രങ്ങൾ അറിയിച്ചത്. മാത്രമല്ല, പാക്കിസ്ഥാനിലെ ലഹോർ താവളത്തിലെ വ്യോമപ്രതിരോധ സംവിധാനംവും തകർത്തു. പാക്കിസ്ഥാൻ്റെ മുന്ന് യുദ്ധവിമാനത്താവളങ്ങളും തകർത്തു. ഇന്ത്യ – പാക് അതിർത്തി മേഖലയിൽ ഇന്നലെ രാത്രി മുഴുവൻ ഇരുട്ടിലായിരുന്നു. എങ്ങും സൈറൺ മുഴങ്ങിക്കൊണ്ടിരുന്നു. പഞ്ചാബിൽ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതിനു പിന്നാലെ പാക്കിസ്ഥാന് പ്രതിസന്ധി സൃഷ്ടിച്ച് ആഭ്യന്തര സംഘർഷവും ആരംഭിച്ചു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) സായുധ സംഘടന പിടിച്ചെടുത്തെന്ന് റിപ്പോർട്ടുകൾ. ഏതാനും ദിവസങ്ങളായി ബിഎല്‍എ പാക്കിസ്ഥാൻ സൈന്യത്തിന് നേരെ തുടർച്ചയായി ആക്രമണങ്ങള്‍ നടത്തിവരികയായിരുന്നു.
പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് ഇന്ത്യ ശക്തമായ മിസൈൽ ആക്രമണം നടത്തിയെന്നാണു വിവരം. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കു കിലോമീറ്ററുകൾ മാത്രം അകലെ സ്ഫോടനമുണ്ടായെന്നും ഇത് മിസൈൽ ആക്രമണമാണെന്നും റിപ്പോർട്ടുണ്ട്. ഷരീഫിനെ വസതിയിൽനിന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു.
ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അറിയിച്ചു.
Indias huge counterstrike to pakistan