
ടെഹ്റാൻ: ഇസ്രയേലിനു വേണ്ടി ചാരപ്രവർത്തി നടത്തിയെന്ന് ആരോപിച്ച് മൂന്ന് പേരെ ഇറാൻ തൂക്കിലേറ്റി. കൊലപാതകങ്ങൾ നടത്താൻ രാജ്യത്തേക്ക് ഉപകരണങ്ങൾ കടത്താൻ ശ്രമിച്ചതിനും ഇവർ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ഇറാനിലെ നീതിന്യായ വകുപ്പിന്റെ വാർത്താ ഏജൻസിയായ മിസാൻ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന് അനുകൂലമായ സഹകരണം നൽകിയതിന് അറസ്റ്റു ചെയ്യപ്പെടുകയും വിചാരണ നേരിടുകയും ചെയ്തവർ ഇദ്രിസ് അലി, ആസാദ് ഷൊജായി, റസൂൽ അഹമ്മദ് റസൂൽ എന്നിവരാണെന്ന് തൂക്കിലേറ്റപ്പെട്ടത്. 12 ദിവസത്തെ സംഘർഷത്തിനിടെ ഇസ്രയേലുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 700 പേരെയും ഇറാൻ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസ്രയേലും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്. ഇരുകൂട്ടരും ഈ ധാരണയ്ക്ക് വഴങ്ങിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. നേരത്തെ, തിങ്കളാഴ്ച (ജൂൺ 23-ന്) മുഹമ്മദമിൻ ഷയെസ്റ്റെ എന്ന രാഷ്ട്രീയ തടവുകാരനെയും ഇറാൻ തൂക്കിലേറ്റിയിരുന്നു. ഇസ്ലാമിക വിശുദ്ധികളെ അപമാനിച്ചു, ശത്രുവുമായി സഹകരിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു ഇയാൾക്ക് വധശിക്ഷ വിധിച്ചത്.