ഇസ്രയേലിനുവേണ്ടി ‘ചാരപ്പണി’ നടത്തുന്നു, വാട്‌സാപ് ഉപേക്ഷിക്കാന്‍ പൗരന്മാരോട് ഇറാന്‍

ടെഹ്‌റാന്‍ : വാട്‌സ് ആപ്പിനെ വിശ്വാസമില്ലെന്ന് ഇറാന്‍. പൗരന്മാരുടെ ഡാറ്റ ഇസ്രയേലിലേക്ക് വാട്‌സാപ് കൈമാറുന്നുവെന്ന് ആരോപിച്ച് ഇറാന്‍ രംഗത്ത്. പൗരന്മാരോട് വാട്‌സാപ് ഉപേക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ മാധ്യമത്തിലൂടെയാണ് ഇറാന്റെ ആഹ്വാനം. ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം എന്നിവയ്ക്കൊപ്പം ഇറാനില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സന്ദേശമയയ്ക്കാന്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്‌സാപ്.

എന്നാല്‍ ആരോപണം വാട്ട്‌സ് ആപ്പ് നിഷേധിച്ചു. ഒരു സര്‍ക്കാരിനും വിവരങ്ങള്‍ കൈമാറുന്നില്ലെന്നാണ് വാട്ട്‌സ് ആപ്പ് പ്രതികരിച്ചത്. ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നുണ്ടെന്നും ഡാറ്റ പങ്കിടുന്നില്ലെന്നും വാട്‌സാപ് അധികൃതര്‍ പറയുന്നു.

നിങ്ങള്‍ എവിടെയാണ് ഉള്ളതെന്നോ ആര്‍ക്കാണ് സന്ദേശമയയ്ക്കുന്നതെന്നോ ഉള്ള വിവരങ്ങള്‍ തങ്ങള്‍ സൂക്ഷിക്കുന്നില്ലെന്നും ആളുകള്‍ പരസ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ ഞങ്ങള്‍ ട്രാക്ക് ചെയ്യുന്നില്ലെന്നും ആപ്പ് അധികൃതര്‍ പറയുന്നു. അയച്ചയാള്‍ക്കും ഉദ്ദേശിച്ച സ്വീകര്‍ത്താവിനും ഒഴികെ മറ്റാര്‍ക്കും സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയാത്തതായി തുടരുന്നുവെന്ന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉറപ്പാക്കുന്നുവെന്നും വാട്ട്‌സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide