
ജറുസലേം: ഇറാന്‍ നടത്തി സോറോക്ക ആശുപത്രി ആക്രമണം യുഎൻ സുരക്ഷാ കൗൺസിൽ അപലപിക്കണം എന്ന് ആഴശ്യമുയര്‍ത്തി ഇസ്രയേൽ. യുഎൻ സുരക്ഷാ കൗൺസിൽ ചേരാനിരിക്കെയാണ് ഇസ്രയേൽ ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഇറാന്‍റേത് യുദ്ധകുറ്റവും തീവ്രവാദവും എന്നാണ് ഇസ്രേയൽ ആരോപിച്ചത്. ആക്രമിച്ചത് ജൂതർക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിയാണെന്നും ഇസ്രേയൽ വ്യക്തമാക്കി.
ഇറാൻ ഇതുവരെ 450 മിസൈൽ അയച്ചു. 24 പേരാണ് രാജ്യത്ത് മരിച്ചത്. 1170 പേർക്കാണ് പരിക്കേറ്റത്. 40 ഇടത്ത് മിസൈൽ പതിച്ചു. 25000 വസ്തുവകകൾ തകർന്നുവെന്നും 6500 പേരെ ഒഴിപ്പിച്ചുവെന്നും ഇസ്രയേൽ വ്യക്തമാക്കി. സോറോക്ക ആശുപത്രി ആക്രമണത്തിൽ 45 പേർക്കാണ് പരിക്കേറ്റത്. ഇറാൻ വിദേശകാര്യ മന്ത്രി യുഎൻ മനുഷ്യാവകാശ കൗൺസിലിൽ സംസാരിക്കാൻ ശ്രമിച്ചതിനെയും ഇസ്രായേൽ എതിർത്തു. നാണക്കേട് എന്നാണ് ഇസ്രായേൽ ഇതിനെ വിശേഷിപ്പിച്ചത്. ആരക് ആണവ കേന്ദ്രത്തെ ആക്രമിച്ചതിൽ ഇറാനും സുരക്ഷാ കൗൺസിലിനെ സമീപിച്ചിട്ടുണ്ട്.