ഇസ്രയേൽ-ഗാസ ബന്ദി കൈമാറ്റവും വെടിനിർത്തലും: ചർച്ചകളിൽ ഇറാനുമുണ്ടെന്ന് യുഎസ്, എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇസ്രായേലും ഹമാസും തമ്മിൽ ബന്ദികൈമാറ്റ ചർച്ചകളിലും വെടിനിർത്തഷൽ കരാർ സ്ഥാപിക്കുന്നതിനായും തുടരുന്ന ചർച്ചകളിൽ ഇറാനും ഉൾപ്പെട്ടിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു.

“ഗാസ ഇപ്പോൾ ഞങ്ങളും ഹമാസും ഇസ്രായേലും തമ്മിലുള്ള ഒരു വലിയ ചർച്ചയുടെ നടുവിലാണ്. ഇറാനും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്, ഗാസയുമായി എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. ബന്ദികളെ തിരികെ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” വൈറ്റ് ഹൗസിൽ നടന്ന ഒരു പരിപാടിയിൽ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞതിങ്ങനെ.

അതേസമയം, ഇറാന്റെ ഇടപെടലിനെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക് വൈറ്റ് ഹൗസ് നൽകിയിട്ടില്ല. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇറാന്റെ പ്രതിനിധിയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ഇസ്രായേലും ഹമാസും തമ്മിൽ 60 ദിവസത്തെ വെടിനിർത്തൽ കരാറിനാണ് അമേരിക്ക നിർദ്ദേശിച്ചിരിക്കുന്നത്. നിബന്ധനകൾ പാലിക്കുമെന്ന് ഇസ്രായേൽ പറഞ്ഞെങ്കിലും ഇതുവരെ ഹമാസ് അനുകൂല തീരുമാനം എടുത്തിട്ടില്ല. 1,236 പലസ്തീൻ തടവുകാരെയും മരിച്ച 180 പലസ്തീനികളുടെ അവശിഷ്ടങ്ങളെയും മോചിപ്പിക്കണമെന്നും, പകരമായി 28 ഇസ്രായേലി ബന്ദികളെ ആദ്യ ആഴ്ചയിൽ വിട്ടയക്കണമെന്നുമാണ് അമേരിക്ക മുന്നോട്ടുവെച്ച നിർദേശത്തിലുള്ളത്.

More Stories from this section

family-dental
witywide