ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് സമ്മാനങ്ങളുമായി ജെ ഡി വാൻസ്, അമേരിക്ക സന്ദർശിക്കാൻ ക്ഷണിച്ചുള്ള ട്രംപിന്‍റെ കത്തും കൈമാറി

വാഷിംഗ്ടണ്‍: റഷ്യ – യുക്രൈൻ യുദ്ധത്തിൽ വെടിനിർത്തൽ പുരോഗതി കൈവരിക്കാനുള്ള യുഎസ് നേതൃത്വത്തിലുള്ള നയതന്ത്ര ശ്രമങ്ങൾക്ക് മുന്നോടിയായി വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്, ലിയോ പതിനാലാമൻ മാർപാപ്പയെ അമേരിക്ക സന്ദർശിക്കാൻ ക്ഷണിച്ചു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പ്രഥമ വനിതയും മാർപാപ്പയെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് വാൻസ് അമേരിക്കൻ മാർപാപ്പയ്ക്ക് നൽകി. വത്തിക്കാൻ മീഡിയ നൽകിയ കൂടിക്കാഴ്ചയുടെ വീഡിയോ ദൃശ്യങ്ങളിൽ, ഷിക്കാഗോയിൽ ജനിച്ച മാർപാപ്പ കത്ത് വാങ്ങി മേശപ്പുറത്ത് വെച്ച് ‘ഏതെങ്കിലും സമയത്ത്’ എന്ന് പറയുന്നതായി കേൾക്കാമായിരുന്നു.

2019ൽ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്ത വാൻസ്, അഗസ്റ്റീനിയൻ മാർപാപ്പയ്ക്ക് വിശുദ്ധ അഗസ്റ്റ്‍റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കൃതികളായ ദ സിറ്റി ഓഫ് ഗോഡ്, ഓൺ ക്രിസ്റ്റ്യൻ ഡോക്ട്രിൻ എന്നിവയുടെ പകർപ്പും നൽകി. മറ്റൊരു സമ്മാനം: ലിയോയുടെ പേരുള്ള ഒരു ഷിക്കാഗോ ബിയേഴ്സ് ടി-ഷർട്ട് ആയിരുന്നു. നിങ്ങൾക്ക് ഊഹിക്കാവുന്നതുപോലെ, അമേരിക്കയിലെ ആളുകൾ നിങ്ങളെക്കുറിച്ച് വളരെ ആവേശത്തിലാണ് എന്നാണ് സമ്മാനങ്ങൾ കൈമാറുമ്പോൾ വാൻസ് മാര്‍പ്പാപ്പയോട് പറഞ്ഞത്. വാൻസിന് “സമാധാനം ഒരു ദുർബലമായ പുഷ്പമാണ്” എന്ന ഇറ്റാലിയൻ വാക്കുകളുള്ള ഒരു വെങ്കല ശിൽപവും അപ്പോസ്തോലിക് കൊട്ടാരത്തിലെ മാർപാപ്പയുടെ അപ്പാർട്ടുമെൻ്റുകളുടെ കോഫി-ടേബിൾ വലിപ്പത്തിലുള്ള ചിത്ര പുസ്തകവും മാര്‍പ്പാപ്പ നൽകി.

More Stories from this section

family-dental
witywide