വൻ ആകാശ ദുരന്തം ഒഴിവായി, ജെറ്റ്‌ബ്ലൂ വിമാനവും യുഎസ് വ്യോമസേന എയർക്രാഫ്റ്റും ആകാശത്ത് കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂയോർക്ക്: കരീബിയൻ ദ്വീപ് രാജ്യമായ കുറസാവോയിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് പോവുകയായിരുന്ന ജെറ്റ്‌ബ്ലൂ വിമാനം യുഎസ് വ്യോമസേനയുടെ ഇന്ധനം നിറയ്ക്കുന്ന എയർക്രാഫ്റ്റുമായി കൂട്ടിയിടിക്കുന്നതിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വിമാനത്തിൻ്റെ പാത കുറുകെ കടന്നതിന് സൈനിക വിമാനമാണ് ഉത്തരവാദിയെന്ന് പൈലറ്റ് കുറ്റപ്പെടുത്തി. വെള്ളിയാഴ്ച കുറസാവോയിൽ നിന്ന് ന്യൂയോർക്ക് ജെ.എഫ്.കെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ജെറ്റ്‌ബ്ലൂ ഫ്ലൈറ്റ് 1112 (എയർബസ് A320) ആണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

“ഞങ്ങൾക്ക് ഇവിടെ വെച്ച് ഏതാണ്ട് ഒരു മധ്യാകാശ കൂട്ടിയിടി ഉണ്ടായേനെ. അവർ ഞങ്ങളുടെ യാത്രാപാതയ്ക്ക് കുറുകെ നേരിട്ട് കടന്നുപോയി. അവർ അവരുടെ ട്രാൻസ്‌പോണ്ടർ ഓണാക്കിയിട്ടില്ല, ഇത് അങ്ങേയറ്റം ദേഷ്യമുണ്ടാക്കുന്ന നടപടിയാണ്” എന്നാണ് എയർ ട്രാഫിക് കൺട്രോളുമായുള്ള സംഭാഷണത്തിൻ്റെ റെക്കോർഡിംഗ് അനുസരിച്ച് ജെറ്റ്‌ബ്ലൂ പൈലറ്റ് പറഞ്ഞത്.

സൈനിക വിമാനത്തിൽ ട്രാൻസ്‌പോണ്ടർ (വിമാനത്തിൻ്റെ സ്ഥാനം കാണിക്കുന്ന ഉപകരണം) ഇല്ലാതിരുന്നത് കാരണം ട്രാഫിക് കൺട്രോളർമാർക്ക് പോലും സൈനിക വിമാനത്തെ സിസ്റ്റത്തിൽ കാണാൻ കഴിഞ്ഞില്ല.
“ഞങ്ങളുടെ മുന്നിലൂടെ ഏതാനും മൈലുകൾക്കുള്ളിൽ – ഒരുപക്ഷേ 2 അല്ലെങ്കിൽ 3 മൈലുകൾക്കുള്ളിൽ – ഒരു ട്രാഫിക് കടന്നുപോയി. അത് യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്‌സിൻ്റെ ഇന്ധനം നിറയ്ക്കുന്ന ഒരു ടാങ്കറായിരുന്നു, അത് ഞങ്ങളുടെ അതേ ഉയരത്തിലായിരുന്നു. ഞങ്ങൾക്ക് ക്ലൈംബ് നിർത്തിവെക്കേണ്ടി വന്നു.” – പൈലറ്റ് കൂട്ടിച്ചേർത്തു. തുടർന്ന് ആ വ്യോമസേന വിമാനം വെനസ്വേലൻ വ്യോമാതിർത്തിയിലേക്ക് പോയതായും പൈലറ്റ് പറഞ്ഞു.

More Stories from this section

family-dental
witywide