അടിച്ചമർത്താൻ എല്ലാ വഴിയും നോക്കി അമേരിക്കൻ സേന; റിപ്പോർട്ട് ചെയ്യുന്നതിനിടെ വെടിയുതിര്‍ത്തത് ഓസ്‌ട്രേലിയൻ മാധ്യമ പ്രവർത്തകയ്ക്ക് നേരെ

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു ഓസ്‌ട്രേലിയൻ മാധ്യമ പ്രവർത്തകയ്ക്ക് നേരെ അമേരിക്കൻ സേന വെടിയുതിര്‍ത്തു. റബ്ബർ ബുള്ളറ്റ് ഉപയോഗിച്ചാണ് അകാരണമായി മാധ്യമപ്രവർത്തകയെ വെടിവെച്ചതെന്നാണ് വിവരങ്ങൾ. സംഭവം തത്സമയം ക്യാമറയിൽ പതിഞ്ഞതോടെയാണ് വിഷയം പുറത്തറിഞ്ഞത്. നയൻ ന്യൂസ് യുഎസ് ലേഖിക ലോറൻ ടോമാസിയ്ക്കാണ് റിപ്പോർട്ടിങ്ങിനിടെ കാലിൽ വെടിയേറ്റത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. “മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ശേഷം സ്ഥിതിഗതികൾ ഇപ്പോൾ കൂടുതൽ വഷളായിരിക്കുന്നു. എൽഎപിഡി കുതിരപ്പുറത്ത് എത്തി. പ്രതിഷേധക്കാർക്ക് നേരെ റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ചു. ലോസ് ഏഞ്ചൽസിന്റെ ഹൃദയഭാഗത്ത് കൂടി അവരെ കടത്തിവിട്ടു” എന്ന് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അപ്പുറത്ത് മാറി നിന്നിരുന്ന സൈനിക ഉദ്യോഗസ്ഥൻ യാതൊരു കാരണവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു.

അതേസമയം, ലോറൻ ടോമാസിയും അവരുടെ ക്യാമറ ഓപ്പറേറ്ററും സുരക്ഷിതരാണെന്നും അവരുടെ അവശ്യ പ്രവർത്തനങ്ങൾ തുടരുമെന്നും നയൻ ന്യൂസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. “പ്രതിഷേധങ്ങളുടെ മുൻനിരയിൽ നിന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടിവരുന്ന അന്തർലീനമായ അപകടങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം, സുപ്രധാന വിവരങ്ങൾ നൽകുന്നതിൽ അവരുടെ പങ്കിന്റെ പ്രാധാന്യം അടിവരയിടുന്നു,” ദി ഗാർഡിയന്റെ റിപ്പോർട്ട് പ്രകാരം നെറ്റ്‌വർക്ക് തിങ്കളാഴ്ച പറഞ്ഞു.കാലിഫോർണിയയിലെ സ്റ്റേറ്റ് മിലിട്ടറിയുടെ ഫെഡറൽ നിയന്ത്രണം ഏറ്റെടുത്ത് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരത്തിലേക്ക് സൈനികരെ തള്ളിവിടാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചതിനെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഞായറാഴ്ച തെരുവിലിറങ്ങിയതോടെ ലോസ് ഏഞ്ചൽസിൽ സംഘർഷം രൂക്ഷമായത്.

More Stories from this section

family-dental
witywide