
വാഷിംഗ്ടൺ: ഫെഡറൽ ടീൻ പ്രെഗ്നൻസി പ്രിവൻഷൻ ഗ്രാന്റുകൾ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ, റാഡിക്കൽ ഇൻഡോക്ട്രിനേഷനും ലിംഗ പ്രത്യയശാസ്ത്രവും തടയാൻ ലക്ഷ്യമിട്ടുള്ള ട്രംപ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവുകൾ പാലിക്കണമെന്ന നിബന്ധന കോടതി തടഞ്ഞു. ഫെഡറൽ ഗ്രാന്റുകൾ സംബന്ധിച്ച് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹ്യൂമൻ സർവീസസ് (DHS) ജൂലൈയിൽ പുറത്തിറക്കിയ നയരേഖക്കെതിരെ കാലിഫോർണിയ, അയോവ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ മൂന്ന് പ്ലാൻഡ് പാരന്റ്ഹുഡ് അഫിലിയേറ്റുകൾ നൽകിയ കേസിലാണ് ഈ വിധി. ഈ നയരേഖ കോൺഗ്രസ് സ്ഥാപിച്ച ഗ്രാന്റുകളുടെ ആവശ്യകതകളെ ലംഘിക്കുന്നു എന്ന് അവർ വാദിച്ചു.
ട്രംപിൻ്റെ ഈ നയപരമായ മാറ്റത്തെ വിമർശിച്ചുകൊണ്ട്, മുൻ പ്രസിഡൻ്റ് ബറാക് ഒബാമ നിയമിച്ച യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ബെറിൽ ഹോവൽ ആണ് വിധി പറഞ്ഞത്. ഈ നയം രാഷ്ട്രീയപരമായ താൽപര്യങ്ങളിൽ മാത്രം പ്രചോദിതമാണ്. യാതൊരുവിധ പരിഗണനയോ വിശകലനമോ ഇല്ലാതെ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമിംഗിനുള്ള നിയമപരമായ ഊന്നൽ അവഗണിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കാൻ ശ്രമിക്കുന്നത്.” – വിധിയിൽ പറയുന്നു.
പ്രസിഡന്‍റ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിൽ വന്ന ആദ്യ ദിവസം മുതൽ എൽജിബിടിക്യു വിഭാഗത്തിനുള്ള അംഗീകാരവും വൈവിധ്യം, തുല്യത, ഉൾപ്പെടുത്തൽ ശ്രമങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുകളുടെ ഭാഗമായാണ് ഗർഭധാരണ നിവാരണ പദ്ധതികളിലും മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചത്. ഈ വിധി ടീൻ പ്രെഗ്നൻസി പ്രിവൻഷൻ പരിപാടികൾക്ക് തടസമില്ലാതെ തുടരാൻ സഹായിക്കും.