
ബൈഡൻ സർക്കാരിൻ്റെ കാലത്ത് ഡോണൾഡ് ട്രംപിനെതിരെ അന്വേഷണവും പ്രോസിക്യൂഷനും നടത്തിയിരുന്ന മുൻ പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്തിൻ്റെ കീഴിൽ ജോലി ചെയ്തിരുന്ന ഒരു ഡസനോളം ജസ്റ്റിസ് വകുപ്പ് ജീവനക്കാരെ പിരിച്ചുവിട്ടു. പ്രസിഡൻ്റ് ട്രംപിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ ഇവർക്ക് കഴിയല്ല എന്ന ആരോപണമാണ് ജസ്റ്റിസ് വകുപ്പ് ഇവർക്കെതിരെ ഉന്നയിച്ചിരിക്കുന്ന പോരായ്മ. ഇവരെ പിരിച്ചുവിടുകയാണെന്ന് ഇമെയിൽ വഴിയാണ് ജസ്റ്റിസ് ഡിപാർട്മെൻ്റ് അറിയിച്ചത്.
2020ലെ ക്യാപിറ്റയ കലാപക്കേസിലും രഹസ്യരേഖ വീട്ടിൽ സൂക്ഷിച്ചു കേസിലും ട്രംപിനെതിരെ അന്വേഷണവും പ്രോസിക്യൂഷനും നടത്തിയിരുന്നത് സ്പെഷൽ പ്രോസിക്യൂട്ടർ ജാക്ക് സ്മിത് ആയിരുന്നു. 2022 ൽ അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് സ്മിത്തിനെ നിയമിച്ചത്. ട്രംപ് അധികാരമേറ്റെടുത്ത ജനുവരി 20 ന് ഏതാനും ദിവസം മുമ്പു തന്നെ സ്മിത് രാജി വച്ചിരുന്നു. താൻ അധികാരമേറ്റ് ഒന്നാം ദിവസം തന്നെ സ്മിത്തിനെ പിരിച്ചുവിടുമെന്ന് നേരത്തേ തന്നെ ട്രംപും വ്യക്തമാക്കിയിരുന്നു. സമ്ിത്തിനു വേണ്ടി ജോലി ചെയ്ത ജസ്റ്റിസ് ഡിപാർട്മെൻ്റിലെ 12 ജീവനക്കാരെയാണ് ഇപ്പോൾ ഒറ്റയടിക്ക് പിരിച്ചുവിട്ടിരിക്കുന്നത്.
സ്മിത് നടത്തിയിരുന്ന രണ്ടു കേസുകളും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിന് തള്ളിക്കളഞ്ഞു. ജസ്റ്റിസ് വകുപ്പ് നയ പ്രകാരം ഒരു സിറ്റിംഗ് പ്രസിഡന്റിനെ പ്രോസിക്യൂഷൻ ചെയ്യാൻ പാടില്ല.
സ്മിത്തിന്റെ സംഘത്തിലെ ആരെയാണ് പുറത്താക്കിയതെന്ന് പെട്ടെന്ന് വ്യക്തമല്ല, പക്ഷേ ജസ്റ്റിസ് വകുപ്പ് വൃത്തിയാക്കുമെന്ന ട്രംപിൻ്റ തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനത്തെ ഈ നീക്കം സാധൂകരിക്കുന്നു.
Justice Department fires employees who helped investigate and prosecute Trump