കുമരകത്ത് നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ ലൈഫ് ആന്‍ഡ് ലിംബ് കൃത്രിമക്കാല്‍ വിതരണം; പുതുജീവിതത്തിലേക്ക് ചുവടുവയ്ക്കാന്‍ 50 പേരുകൂടി

കാലില്ലാത്തവര്‍ക്ക് കൃത്രിമ കാല്‍ നല്‍കി സമൂഹത്തിന് നല്ലപാഠം പകര്‍ന്നു നല്‍കുകയാണ് ജോണ്‍സന്‍ ശാമുവേല്‍ യുഎസ്എ. കഴിഞ്ഞ നിരവധി വര്‍ഷക്കാലമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാതി മത ഭേദമെന്യേ കാലില്ലാത്തവര്‍ക്ക് ജര്‍മ്മന്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള കൃത്രിമ കാല്‍ നല്‍കി സമൂഹത്തിന്റെ സ്‌നേഹം പിടിച്ചുപറ്റുകയാണ് ഈ മനുഷ്യ സ്‌നേഹി.

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ ജോണ്‍സന്‍ ശാമുവേല്‍, ചെങ്ങന്നൂരിനടുത്തുള്ള വെട്ടിയാറില്‍ ഒരു ക്ലിനിക് നടത്തുന്നുണ്ട്. കൃത്രിമ കാലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള എല്ലാ സാമഗ്രികളും ജര്‍മ്മനിയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ആവശ്യമനുസരിച്ച് കാലുകള്‍ രൂപകല്‍പ്പന ചെയ്യുന്ന ജോലിയാണ് ലൈഫ് & ലിംഫ് ഫൗണ്ടേഷന്‍ ക്ലിനിക്കില്‍ നടക്കുന്നത്. ഈ വര്‍ഷം 50 പേര്‍ക്കാണ് ഓഗസ്റ്റ് രണ്ടാം തീയതി കുമരകം ഗോകുലം റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാനോ കണ്‍വന്‍ഷനില്‍ നല്‍കുന്നത്.

നിരവധി വര്‍ഷങ്ങളായി ആയിരക്കണക്കിന് ആളുകള്‍ക്ക് 2 ലക്ഷം മുതല്‍ വില വരുന്ന കാലുകളാണ് അദ്ദേഹം നല്‍കിവരുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഫാ. ഡേവിഡ് ചിറമേല്‍ ‘കാലിന്റെ സുവിശേഷം’ എന്നാണ് വിശേഷിപ്പിച്ചത്. 344 പേരാണ് 2011 മുതല്‍ ലൈഫ് & ലിംബിലൂടെ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത്.

More Stories from this section

family-dental
witywide