ഹാര്‍വാര്‍ഡില്‍ ട്രംപിനെതിരെ തീപ്പൊരി പ്രസംഗം, അതും മലയാളി വക! കുടിയേറ്റത്തിനെതിരായ ഭരണകൂട നിലപാടിനെ ചോദ്യം ചെയ്ത് ഡോ. എബ്രഹാം വര്‍ഗീസ്

വാഷിങ്ടണ്‍ : ലോകത്താകെ ചര്‍ച്ചയായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധ ശബ്ദമായി അമേരിക്കയില്‍ മലയാളി ഡോക്ടര്‍ എബ്രഹാം വര്‍ഗീസ്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ 374-ാ മത് ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകവെയാണ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കും സര്‍വ്വകലാശാലയോടുള്ള പ്രതികാര നടപടികള്‍ക്കുമെതിരെ അദ്ദേഹം സംസാരിച്ചത്. കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം എടുക്കുന്ന നടപടികള്‍ക്കിടയില്‍ ഒരു കുടിയേറ്റക്കാരനായ തന്നെ ഹാര്‍വാര്‍ഡിലെ ബിരുദധാരികള്‍ കേള്‍ക്കുന്നത് വളരെ ഉചിതമാണെന്ന് എബ്രഹാം വര്‍ഗീസ് പറഞ്ഞു. മലയാളി ഡോക്ടറും എഴുത്തുകാരനും, സ്റ്റാന്‍ഫോര്‍ഡ് പ്രൊഫസറുമായ എബ്രഹാം വര്‍ഗീസാണ് ഹാര്‍വാര്‍ഡ് ബിരുദദാന ചടങ്ങില്‍ പ്രസംഗം നടത്തിയത്.

തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതിനാല്‍ ഹാര്‍വാര്‍ഡിന് ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അവയെല്ലാം അവര്‍ ശക്തമായി നേരിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാല സംഭവങ്ങള്‍ക്കൊന്നും നിങ്ങള്‍ ഓരോരുത്തരും ഇവിടെ നേടിയ നേട്ടങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം ഹാര്‍വാര്‍ഡിന് പുറമെയുള്ള നിരവധി പേരുടെ ആശംസകള്‍ ബിരുദധാരികള്‍ക്കുണ്ടെന്നും പറഞ്ഞു.

‘സര്‍ക്കാരിന്റെ കഠിനമായ നടപടികളുടെ പരമ്പര അമേരിക്കയെയും ലോകമെമ്പാടുമുള്ള നിരവധിപേര്‍ക്കും ഒരുപാട് ദുഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുള്‍പ്പെടെ നിരവധി ആളുകള്‍ക്ക് കോപവും നിരാശയും അനുഭവപ്പെടുന്നുണ്ടാകണം.

തന്നെ ഹാര്‍വേര്‍ഡ് പ്രസിഡന്റ് അലന്‍ എം. ഗാര്‍ബര്‍ പ്രസംഗിക്കാനായി ക്ഷണിച്ചപ്പോള്‍ താന്‍ ആദ്യം ആലോചിക്കട്ടെ എന്നായിരുന്നു പറഞ്ഞതെന്നും പിന്നീട് സമ്മതിക്കാനൊരു കാരണമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘2025ല്‍ നാമെല്ലാവരും അഭിമുഖീകരിക്കുന്ന സാഹചര്യമാണ് പ്രസിഡന്റ് ഗാര്‍ബറിനോട് ഒടുവില്‍ സമ്മതം എന്ന് പറയാന്‍ എന്നെ പ്രേരിപ്പിച്ചത്. നിയമപരമായ കുടിയേറ്റക്കാരും ഈ രാജ്യത്ത് നിയമപരമായി താമസിക്കുന്ന മറ്റുള്ളവരും നിരവധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെടുമെന്നോ നാടുകടത്തപ്പെടുമെന്നോ എന്ന ഭയപ്പെടുന്ന സാഹചര്യമാണിത്. ഈ സാഹചര്യത്തില്‍ എന്നെപ്പോലുള്ള ഒരു കുടിയേറ്റക്കാരനില്‍ നിന്ന് നിങ്ങള്‍ കേള്‍ക്കുന്നത് ഉചിതമായിരിക്കും.

കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം എടുക്കുന്ന നടപടികള്‍ക്കിടയില്‍ ഒരു കുടിയേറ്റക്കാരനായ തന്നെ ഹാര്‍വാര്‍ഡിലെ ബിരുദധാരികള്‍ കേള്‍ക്കുന്നത് വളരെ ഉചിതമാണെന്നും എബ്രഹാം വര്‍ഗീസ് പറഞ്ഞു. അമേരിക്കയെ ഏറ്റവും മനോഹരമാക്കുന്ന ഒരു ഭാഗം എന്നത്, ഈ രാജ്യം കുടിയേറ്റക്കാര്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ അവസരം ഒരുക്കുന്നു എന്നതാണ്. അതേസമയം കുടിയേറ്റക്കാരുടെ തലമുറകളും അവരുടെ കുട്ടികളും അമേരിക്കയെ മഹത്തരമായി നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. അമേരിക്ക ഈ കുടിയേറ്റക്കാരന് എഴുത്തുകാരന്‍ എന്ന നിലയില്‍ ശബ്ദം കണ്ടെത്താന്‍ അവസരം നല്‍കി. ഞാന്‍ ആരാധിക്കുന്ന, ഞാന്‍ പരിചയപ്പെട്ട, അന്തരിച്ച നോവലിസ്റ്റ് ഇ.എല്‍. ഡോക്ടറോയെ പറഞ്ഞൊരു കാര്യമുണ്ട്. ഈ അവസരത്തില്‍ ഞാനത് പറയട്ടെ, ഈ രാജ്യത്തെ ജീവനോടെ നിലനിര്‍ത്തുന്നത് കുടിയേറ്റ സംഘങ്ങളാണ്,’ എബ്രഹാം വര്‍ഗീസ് പറഞ്ഞു.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയും സ്‌കോളേഴ്സിനെയും സ്വീകരിക്കാനുള്ള ഹാര്‍വാര്‍ഡിന്റെ അവകാശം എടുത്തുകളയുന്ന ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് തടയുന്ന താത്ക്കാലിക ഉത്തരവ് ബോസ്റ്റണിലെ ഒരു ജഡ്ജി നീട്ടിയതിന് പിന്നാലെയാണ് പരിപാടി നടന്നത്.

More Stories from this section

family-dental
witywide