ഓപ്പറേഷൻ സിന്ദൂർ; അഭിനന്ദന പതാക നാട്ടാൻ കയറിയ മലയാളി പർവതാരോഹകൻ ഡെനാലി പർവതത്തിൽ കുടുങ്ങി

ഓപ്പറേഷൻ സിന്ദുറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യത്തിനിടെ അമേരിക്കയിലെ ഡെനാലി പർവതത്തിൽ മലയാളി പർവതാരോഹകൻ ഷെയ്ക്ക് ഹസൻ ഖാൻ കുടുങ്ങിയതായി റിപ്പോർട്ട്. ഡെനാലി പർവതത്തിൽ കൊടുങ്കാറ്റിൽപ്പെട്ടതെന്നാണ് വിവരം. 17, 000 അടി മുകളിലെ ക്യാംപിൽ കുടുങ്ങിക്കിടക്കുന്ന ഷെയ്ക്ക് ഹസൻ ഖാനെ രക്ഷിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. കൊടുംങ്കാറ്റും പ്രതികൂല സാഹചര്യങ്ങളുമാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു എന്നാണ് റിപ്പോർട്ട്.

അമേരിക്കയിലെ അലാസ്ക സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഡെനാലി. സമുദ്രനിരപ്പിൽ നിന്ന് ഏക ഏകദേശ 6,190 മീറ്റർ ഉയരമുള്ള ഡെനാലി മുമ്പ് മൗണ്ട് മക്കിൻലി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് പിന്നീട് തദ്ദേശീയരായ കൊയൂക്കോൺ ജനതയുടെ ആവശ്യപ്രകാരമാണ് ഡെനാലി എന്ന പേര് പുനസ്ഥാപിച്ചത്. ഡെനാലി ദേശീയോദ്യാനത്തിന്റെയും സംരക്ഷിത പ്രദേശത്തിന്റെയും കേന്ദ്രഭാഗമായ ഇവിടെ ഓരോ വർഷവും നൂറുകണക്കിന് ആളുകൾ കൊടുമുടി കീഴടക്കാൻ ശ്രമിക്കാറുണ്ടെങ്കിലും പകുതിയിൽ താഴെ മാത്രം അളുകൾക്ക് മാതമേ അത് പൂർത്തിയാക്കാൻ കഴിയാറുള്ളൂ. മികച്ച ശാരീരികക്ഷമതയും പരിചയവും ഡെനാലി പർവതം കയറുന്നതിന് ആവശ്യമാണ്.

ഏറ്റവും അപകടകരമായ കൊടുമുടികളിൽ ഒന്നായി പർവ്വതാരോഹകർ കണക്കാക്കുന്ന ഡെനാലിൽ 1932 മുതൽ ഏകദേശം 120ലധികം ആളുകൾ മരിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടാകുന്ന കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും ഏറെ അപകടകരവും താപനില – 50 ഡിഗ്രി എഫ് വരെ താഴാനും കാറ്റിന്റെ വേഗത മണിക്കൂറിൽ 100 മൈൽ വരെ എത്താനും സാധ്യതയുള്ളത് അപകട തീവ്രത വർദ്ധിപ്പിക്കുന്നു. സമുദ്രനിരപ്പിൽ നിന്നുള്ള വലിയ ഉയരം കാരണം ഓക്സിജന്റെ അളവ് കുറവായിരിക്കും. ഇത് അക്യൂട്ട് മൗണ്ടൻ സിക്നെസ്സ്, ഹൈ ആൾട്ടിറ്റ്യൂഡ് സെറിബ്രൽ എഡിമ, ഹൈ ആൾട്ടിറ്റ്യൂഡ് പൾമണറി എഡിമ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ ഏകദേശം 45% മരണങ്ങൾ സംഭവിക്കുന്നത് വീഴ്ചകൾ മൂലമാണ്. ചില സ്ഥലങ്ങളിൽ 45 ഡിഗ്രി വരെ ചെരിവുള്ള ഐസും മഞ്ഞുമൂടിയ പാതകളുമുണ്ട്. വലിയ ഹിമാനികൾ ഉള്ളതിനാൽ വിള്ളലുകളും മണ്ണിടിച്ചിലുകളും സാധാരണമാണ്. ടെന്റുകളിൽ പാചകം ചെയ്യുമ്പോൾ ശരിയായ വായുസഞ്ചാരം ഇല്ലെങ്കിൽ കാർബൺ മോണോക്സൈഡ് വിഷബാധ ഏൽക്കാനും സാധ്യതയുണ്ട്. കരടികൾ പോലെയുള്ള വന്യജീവികളിൽ നിന്ന് ആക്രമണങ്ങൾക്കും സാധ്യതയുണ്ട്.

പന്തളം പൂഴിക്കാട് ദാറുൽ കറാമിൽ എം.എ അലി അഹമ്മദ് ഖാൻ്റെയും ജെ. ഷാഹിദയുടെയും മകനായ ഷെയിക്ക് ഹസൻ സമൂഹമാധ്യമങ്ങളിൽ എഴ് ഭൂഖണ്ഡങ്ങളിലെ ഉയരം കുടിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളിയാകുക എന്ന സ്വ‌പ്നം യാഥാർഥ്യമാക്കിയതിൻ്റെ സന്തോഷം പങ്കുവച്ചിരുന്നു. സെക്രട്ടറിയേറ്റിൽ ധനകാര്യവകുപ്പ് അസിസ്റ്റൻറ് സെക്ഷൻ ഓഫീസറായ ഹസൻ 2022ലാണ് എവറസ്റ്റ് കീഴടക്കിയത്. ആഫ്രിക്കയിലെ കിളിമഞ്ചാരോ, വടക്കൻ അമേരിക്കയിലെ ഡെനാലി, അൻ്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ എന്നീ ദൗത്യങ്ങൾക്ക് ശേഷമാണ് ഹസൻ ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവ്വതത്തിനു മുകളിൽ കാലുകുത്തിയത്.

More Stories from this section

family-dental
witywide