വൈറ്റ് ഹൗസിൽ നടന്ന ഊഷ്മളമായ കൂടിക്കാഴ്ചയ്ക്ക് ശേഷവും ട്രംപിനെക്കുറിച്ചുള്ള തൻ്റെ ‘ആ അഭിപ്രായത്തിന്’ മാറ്റമൊന്നുമില്ലെന്ന് മംദാനി

ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു ഫാസിസ്റ്റാണെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് ന്യൂയോർക്ക് സിറ്റിയുടെ നിയുക്ത മേയർ സൊഹ്‌റാൻ മംദാനി ഞായറാഴ്ച പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന സൗഹൃദ കൂടിക്കാഴ്ചയ്ക്ക് ശേഷവും തൻ്റെ ഈ അഭിപ്രായത്തിൽ വ്യത്യാസം ഒന്നുമില്ലെന്നാണ് മംദാനി വ്യക്തമാക്കുന്നത്.

“ഞാൻ മുമ്പ് പറഞ്ഞതെല്ലാം, ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു,” മംദാനി പറഞ്ഞു. “ഞങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങളുള്ളിടത്ത് നിന്ന് ഞങ്ങൾ ഒഴിഞ്ഞുമാറുന്നില്ല, പക്ഷേ ഞങ്ങളെ ആ മേശയിലേക്ക് കൊണ്ടുവരുന്നത് എന്താണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു… ന്യൂയോർക്കുകാർക്ക് വേണ്ടത് എത്തിക്കാൻ ഞാൻ അവിടെ വരുന്നു. ട്രംപുമായുള്ള വൈറ്റ്ഹൌസ് കൂടിക്കാഴ്ചയെക്കുറിച്ച് മംദാനി എൻ‌ബി‌സി ന്യൂസിനോട് പറഞ്ഞു. മാസങ്ങളായി നടക്കുന്ന പരസ്യമായ കുറ്റപ്പെടുത്തലുകൾ മാറ്റിവെച്ച് നഗര മുൻഗണനകളെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു മംദാനി ട്രംപിനെ കണ്ടത്. മുമ്പ് മംദാനിയെ വിമർശിക്കുകയും അദ്ദേഹത്തെ നാടുകടത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്ത ട്രംപ്, വൈറ്റ് ഹൗസിൽ ഊഷ്മളമായി വരവേല്പ്പായിരുന്നു മംദാനിക്ക് നല്കിയതും.

ഇരുനേതാക്കളുടെയും കടുത്ത രാഷ്ട്രീയ വ്യത്യാസങ്ങൾക്കിടയിലും, വോട്ടർമാരുടെ പ്രധാന ആശങ്കയായി വിലക്കയറ്റത്തെ ഇരു നേതാക്കളും ഉയർത്തിക്കാട്ടി. ഭവന നിർമ്മാണം, കുട്ടികളുടെ സംരക്ഷണം, പലചരക്ക് സാധനങ്ങൾ, യൂട്ടിലിറ്റികൾ എന്നിവ തന്റെ പ്രചാരണത്തിലും ട്രംപുമായുള്ള ചർച്ചകളിലും കേന്ദ്രബിന്ദുവാണെന്ന് മംദാനി വിശദീകരിച്ചു.

Mandani says he still sees Trump as a ‘fascist’ even after White House meeting

More Stories from this section

family-dental
witywide