ട്രംപ് – മോദി കൂടിക്കാഴ്ച ഉടന്‍ ? സൂചന നല്‍കി യുഎസ്‌; ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുന്നുവെന്നും യുഎസ്

വാഷിംഗ്ടണ്‍ : റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഉയര്‍ന്ന തീരുവ നേരിടുന്ന ഇന്ത്യക്ക് യുഎസുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാകുന്നതായി സൂചന നല്‍കി ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച യഥാസമയം നടക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത ക്വാഡ് ഉച്ചകോടിയുടെ തീയതി നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ നടക്കുമെന്നും സൂചനയുണ്ട്.

”ഇരുവരും (മോദിയും ട്രംപും) കൂടിക്കാഴ്ച നടത്തുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവര്‍ക്ക് വളരെ വളരെ പോസിറ്റീവ് ബന്ധമുണ്ട്. ഞങ്ങള്‍ക്ക് ക്വാഡ് ഉച്ചകോടി ഉണ്ട്, ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഒരു ഘട്ടത്തില്‍ അത് സംഭവിക്കും, ഈ വര്‍ഷമല്ലെങ്കില്‍, അടുത്ത വര്‍ഷം. അതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ യുഎസ് ഇന്ത്യ ബന്ധത്തെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ വരുന്നുണ്ട്, തുടര്‍ച്ചയായ ചില പോസിറ്റീവ് കാര്യങ്ങള്‍ നമുക്ക് കാണാനാകുമെന്ന് ഞാന്‍ കരുതുന്നു,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉഭയകക്ഷി സംഘര്‍ഷങ്ങള്‍ കാരണം ട്രംപ് ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നില്ലെന്ന് നേരത്തെ മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ നീക്കം.

More Stories from this section

family-dental
witywide