‘അദാനിക്കെതിരായ നീക്കം ഇന്ത്യയുമായുള്ള ബന്ധത്തിന് വിള്ളല്‍ വീഴ്ത്തും’: ബൈഡനെതിരെ വിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാവ് ലാന്‍സ് ഗുഡന്‍

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനിയുടെയും അദ്ദേഹത്തിന്റെ കമ്പനികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്വേഷണത്തിനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാവ് ലാന്‍സ് ഗുഡന്‍. ഇത് സെലക്ടീവ് നടപടിയാണെന്നും ഇന്ത്യയെപ്പോലുള്ള നിര്‍ണായക സഖ്യ പങ്കാളികളെ ദോഷകരമായി ബാധിക്കുമെന്നും ഗുഡന്‍ ചൂണ്ടിക്കാട്ടി.

യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക്ക് ബി ഗാര്‍ലാന്‍ഡിന് എഴുതിയ കത്തില്‍, ഹൗസ് ജുഡീഷ്യറി കമ്മിറ്റി അംഗമായ കോണ്‍ഗ്രസ് അംഗം ലാന്‍സ് ഗുഡന്‍, വിദേശ സ്ഥാപനങ്ങള്‍ക്കെതിരെ നീതിന്യായ വകുപ്പിന്റെ സെലക്ടീവ് പ്രോസിക്യൂഷനെക്കുറിച്ചും അത്തരം നടപടികള്‍ യുഎസിന്റെ ആഗോള സഖ്യങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും വരുത്തുന്ന ദോഷത്തിനും ഉത്തരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ജനുവരി 7 നാണ് ഗുഡന്‍ കത്ത് നല്‍കിയത്.

”നീതി വകുപ്പിന്റെ സെലക്ടീവ് പ്രവര്‍ത്തനങ്ങള്‍, ഏഷ്യ-പസഫിക് മേഖലയിലെ അമേരിക്കയുടെ ഏറ്റവും ശക്തമായ സഖ്യകക്ഷികളിലൊന്നായ ഇന്ത്യയെപ്പോലുള്ള പ്രധാന പങ്കാളികളുമായുള്ള നിര്‍ണായക സഖ്യത്തിന് ദോഷം വരുത്തും” കത്തില്‍ ഗുഡന്‍ പറഞ്ഞു.

‘യുഎസിന് ഏറ്റവും ആവശ്യമുള്ള കേസുകള്‍ പിന്തുടരുന്നതിനുപകരം, വിദേശത്ത് കിംവദന്തികള്‍ പിന്തുടരുകയല്ല വേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. പതിനായിരക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുകയും അമേരിക്കക്കാര്‍ക്ക് പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ യുഎസിന് ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍, സാമ്പത്തിക ചാരവൃത്തി എന്നിവയില്‍ നിന്നുള്ള യഥാര്‍ത്ഥ ഭീഷണികള്‍ ഉപേക്ഷിച്ച്, നമ്മുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നവരെ പിന്തുടരുമ്പോള്‍, അത് നമ്മുടെ രാജ്യത്ത് നിക്ഷേപം നടത്താന്‍ പ്രതീക്ഷിക്കുന്ന വിലയേറിയ പുതിയ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുന്നവെന്നും അദ്ദേഹം പറഞ്ഞു.

”നിക്ഷേപകര്‍ക്ക് അഭികാമ്യമല്ലാത്തതും രാഷ്ട്രീയമായി പ്രേരിപ്പിക്കുന്നതുമായ അന്തരീക്ഷം അമേരിക്കയുടെ വ്യാവസായിക അടിത്തറയ്ക്ക് കോട്ടം വരുത്തുമെന്നും വര്‍ദ്ധിച്ച നിക്ഷേപത്തിലൂടെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നിയുക്ത പ്രസിഡന്റ് ട്രംപിന്റെ പ്രതിബദ്ധതയെ ദുര്‍ബലപ്പെടുത്തുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

2019 മുതല്‍ ടെക്സാസിന്റെ അഞ്ചാമത്തെ കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റിന്റെ യുഎസ് പ്രതിനിധിയായി സേവനമനുഷ്ഠിക്കുകയാണ് ഗുഡന്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ഗുഡന്‍ മുമ്പ് 2011 മുതല്‍ 2015 വരെ ടെക്സസ് സ്റ്റേറ്റ് പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014-ലെ റിപ്പബ്ലിക്കന്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുപ്പിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ 2016ല്‍ അദ്ദേഹം വിജയിച്ചു.

More Stories from this section

family-dental
witywide