ട്രംപിനെ വിളിച്ചിരുന്നു, പിന്നാലെയാണ് മസ്‌ക് ഖേദ പ്രകടനം നടത്തിയതെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടന്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനും ഇടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നുവെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ പലരും പങ്കുവയ്ക്കുന്നത്. ഇന്നലെയാണ് ട്രംപിനെതിരായ തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച് ഇലോണ്‍ മസ്‌ക് രംഗത്തെത്തിയത്. ഇതോടെയാണ് മഞ്ഞുരുകുന്നുവെന്ന വാര്‍ത്തകളും വരുന്നത്. അതിനിടെ എക്‌സില്‍ മസ്‌ക് ഖേദം പ്രകചിപ്പിക്കുന്നതിനു മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

ഡോണള്‍ഡ് ട്രംപിനെ ഇലോണ്‍ മസ്‌ക് ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം, തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച ഇലോണ്‍ മസ്‌കിന്റെ നടപടിയെ ഡോണള്‍ഡ് ട്രംപ് അഭിനന്ദിക്കുകയും ക്ഷമിക്കാന്‍ തയ്യാറാണെന്നും പ്രതികരിച്ചിരുന്നു.

More Stories from this section

family-dental
witywide