ന്യൂ ഓർലിയാൻസ് അക്രമം: മരിച്ചവരുടെ കുടുംബത്തിനൊപ്പമെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ, അക്രമി ISIS അനുകൂലിയെന്നും പ്രസിഡൻ്റ്

ന്യൂ ഓർലിയാൻസിൽ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി 14 പേർ കൊല്ലപ്പെട്ട സംഭവം അതിനിന്ദ്യവും വേദനാജനകവുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് . അക്രമത്തെ അപലപിച്ച് അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിലാണ് ഇത് അറിയിച്ചത്.

“കൊല്ലപ്പെട്ടവരുടെ എല്ലാ കുടുംബങ്ങളോടും, പരിക്കേറ്റ എല്ലാവരോടും, ന്യൂ ഓർലിയാൻസിലെ ദുഃഖിതരായ എല്ലാ ആളുകളോടും, ഞാൻ നിങ്ങളോടൊപ്പം ദുഃഖിക്കുന്നു എന്ന് അറിയിക്കുന്നു ,” അദ്ദേഹം പറഞ്ഞു.

ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് , കൊല്ലാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന വീഡിയോകൾ പ്രതിയായ ഷംസുദ് ദിൻ ജബ്ബാർ അക്രമത്തിനുതൊട്ടു മുമ്പ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നതായി എഫ്ബിഐ തന്നോട് പറഞ്ഞതായും ബൈഡൻ അറിയിച്ചു.

ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിന് പുറത്ത് സൈബർ ട്രക്ക് പൊട്ടിത്തെറിച്ചതും ന്യൂ ഓർലിയൻസ് ആക്രമവുമായി ബന്ധുമുണ്ടോ എന്ന് അന്വേഷണം നടത്തുന്നതനായി പ്രസിഡൻ്റ് ബൈഡൻ പറഞ്ഞു.

“അമേരിക്കൻ ജനതയ്ക്ക് ഭീഷണിയായി ഒന്നും നിലനിൽക്കാൻ അനുവദിക്കില്ലെന്നും എല്ലാ സുരക്ഷയും ഉറപ്പാക്കാൻ പൊലീസിനും എഫ്ബിഐക്കും തീവ്രവാദ വിരുദ്ധ പൊലീസിനും വേണ്ടതെല്ലാം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

New Orleans violence President Joe Biden offers his condolences

More Stories from this section

family-dental
witywide