
ശനിയാഴ്ച യുഎസിലുടനീളമുള്ള തെരുവുകളിലും പാർക്കുകളിലും പ്ലാസകളിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധം. രാജ്യത്തുടനീളം ആയിരക്കണക്കിന് പ്രതിഷേധക്കാർ അണിനിരന്നു. ലോസാഞ്ചലസിൽ പ്രതിഷേധക്കാർ പൊലീസിനു നേരെ കാനുകളും കല്ലുകളും എറിഞ്ഞതിനെ തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
ജനാധിപത്യവും കുടിയേറ്റ അവകാശങ്ങളും സംരക്ഷിക്കുക എന്ന ആവശ്യവുമായി സ്വേച്ഛാധിപത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധക്കാർ നഗരമധ്യങ്ങളിലും ചെറുപട്ടണങ്ങളിലും മാർച്ച് നടത്തി. “നോ കിംഗ്സ്” എന്ന പ്രസ്ഥാനമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നൂറുകണക്കിന് പരിപാടികളിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തതായി “നോ കിംഗ്സ്” പ്രകടനങ്ങളുടെ സംഘാടകർ പറഞ്ഞു.
പ്രതിഷേധക്കാർ സമാധാനപരമായി പെരുമാറണമെന്നും അക്രമത്തോട് അസഹിഷ്ണുത കാണിക്കില്ലെന്നും സംസ്ഥാന ഗവർണർമാർ വ്യക്തമാക്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ മാർച്ചിനു മുന്നെ തന്നെ നാഷണൽ ഗാർഡുകളെ അണിനിരത്തിയിരുന്നു.
ഒറ്റപ്പെട്ട ഏറ്റുമുട്ടലുകൾ ഉണ്ടായി. ലോസ് ഏഞ്ചൽസിൽ പൊലീസ്, ഔപചാരിക പരിപാടി അവസാനിച്ചതിന് ശേഷം പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ കണ്ണീർ വാതകം പ്രയോഗിച്ചു. ഉത്തയിൽ വെടിവയ്പുണ്ടായതായും ഒരാൾക്ക് പരുക്കേറ്റതായും റിപ്പോർട്ട് ഉണ്ട്.
No Kings Protest all over US