അമേരിക്കന്‍ പതാക കത്തിക്കുന്നവരാരും രക്ഷപെടില്ല ; കണ്ടുപിടിച്ച് പ്രോസിക്യൂട്ട് ചെയ്യും, ഒരു വർഷംവരെ തടവ്, ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പതാക കത്തിക്കുന്നവരെ ശിക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചു, അങ്ങനെ ചെയ്യുന്നവര്‍ അമേരിക്കയോട് ശത്രുതയും അവഹേളനവും പ്രകടിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം.

അമേരിക്കന്‍ പതാക കത്തിക്കുന്നത് യുഎസ് ഭരണഘടനയാല്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള നിയമാനുസൃതമായ രാഷ്ട്രീയ പ്രകടനമാണെന്ന് യുഎസ് സുപ്രീം കോടതി നേരത്തെ വിധിച്ചിട്ടുണ്ട്. എന്നാല്‍ 1989-ല്‍ ടെക്‌സാസില്‍ നിന്നുള്ള ഒരു കേസില്‍ കോടതിയുടെ വിധിന്യായം ചൂണ്ടിക്കാട്ടിക്കൊണ്ട് നിയമവിരുദ്ധ നടപടിക്ക് പ്രേരിപ്പിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അല്ലെങ്കില്‍ കലാപത്തിന് പ്രകോപനം സൃഷ്ടിച്ചേക്കാം എന്നുണ്ടെങ്കില്‍ പതാക കത്തിക്കല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇപ്പോഴും കഴിയുമെന്ന് ട്രംപ് പറഞ്ഞു. പതാക കത്തിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമാണെന്ന സുപ്രീം കോടതി വിധി മറികടക്കാനാണ് ട്രംപിന്റെ ശ്രമം. യുഎസ് തലസ്ഥാനത്ത് പതാക കത്തിക്കുന്നവരെ കണ്ടെത്തി നീതിന്യായ വകുപ്പ് പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് പറയുന്നത്. പതാക കത്തിച്ചാല്‍ ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കുമെന്നും നേരത്തെ മോചിപ്പിക്കാന്‍ അവസരമുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.

യുഎസ് പതാക കത്തിക്കുന്നത് ‘ഇതുവരെ കണ്ടിട്ടില്ലാത്ത തലങ്ങളില്‍ കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു’ എന്ന് ട്രംപ് തിങ്കളാഴ്ച പറഞ്ഞു, ചിലര്‍ അത് കത്തിച്ചതില്‍ ‘ഭ്രാന്തന്മാരാകുന്നു’. അമേരിക്കന്‍ പതാകയെ അപമാനിക്കുന്നത് അതുല്യമായ കുറ്റകരവും പ്രകോപനപരവുമാണ് എന്ന് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്.

ഇതോടൊപ്പം മറ്റ് നഗരങ്ങളിലും ഇടപെടാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ട്. ഇതുകൂടാതെ, കുറ്റകൃത്യങ്ങളെ തടയാനുള്ള വേറെയും നിരവധി ഉത്തരവുകളിൽ ട്രംപ് ഒപ്പുവെച്ചു. പണം കെട്ടാതെയുള്ള ജാമ്യം ഇല്ലാതാക്കുന്ന ഉത്തരവാണ് ഇവയിലൊന്ന്.

More Stories from this section

family-dental
witywide