ഷിക്കാഗോ അരിച്ചുപെറുക്കാന്‍ ‘ഓപ്പറേഷന്‍ മിഡ്വേ ബ്ലിറ്റ്സ്’; മൂന്നുപേരെ അറസ്റ്റുചെയ്തു

ഷിക്കാഗോ: യുഎസിലെ ഇല്ലിനോയിയിലുള്ള ഷിക്കാഗോയില്‍ കുറ്റവാളികളായ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് നാടുകടത്തല്‍ നടപടികള്‍ ആരംഭിച്ച് ഡോണള്‍ഡ് ട്രംപ് ഭരണകൂടം. നഗരത്തിലെ കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ ‘ഓപ്പറേഷന്‍ മിഡ്വേ ബ്ലിറ്റ്സ്’ എന്ന പേരില്‍ ചൊവ്വാഴ്ച ഫെഡറല്‍ ഏജന്റുമാര്‍ ലോണ്ടെയ്ല്‍ പരിസരത്ത് പരിശോധന നടത്തി. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിലെ (ICE) ഏജന്റുമാരും മദ്യം, പുകയില, തോക്കുകള്‍ (ATF) എന്നിവയുടെ വകുപ്പ് കൈകാര്യം ചെയ്യുന്ന ഏജന്റുമാരും ചേര്‍ന്ന് ഗുണ്ടാസംഘാംഗങ്ങളാണെന്ന് സംശയിക്കുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ഷിക്കാഗോയില്‍ തോക്കുകള്‍ വില്‍ക്കുന്ന ടിഡിഎ എന്ന് സംശയിക്കപ്പെടുന്ന 30 ഗുണ്ടാസംഘാംഗങ്ങളെ തങ്ങള്‍ തിരിച്ചറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

‘നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒരു ക്രിമിനല്‍ നിയമവിരുദ്ധ വിദേശിയാല്‍ ഇല്ലിനോയിസില്‍ കൊല്ലപ്പെട്ട കാറ്റി എബ്രഹാമിന്റെ ബഹുമാനാര്‍ത്ഥം ഡിഎച്ച്എസ് ‘ഓപ്പറേഷന്‍ മിഡ്വേ ബ്ലിറ്റ്‌സ് ആരംഭിച്ചു’ എന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലോഫ്‌ലിന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, മതിയായ മുന്നറിയിപ്പ് നൽകാതെയാണ് സർക്കാരിൻ്റെ നടപടിയെന്ന് ഇല്ലിനോയി ഗവർണർ ജെ ബി പ്രിറ്റ്സ്കർ പ്രതികരിച്ചപ്പോൾ ഓപ്പറേഷൻ മിഡ്‌വേ ബ്ലിറ്റ്സ് രാഷ്ട്രീയ നാടകമാണെന്ന് വിമർശകർ കുറ്റപ്പെടുത്തി. ഈ ഓപ്പറേഷന്‍ നഗരവാസികളില്‍ ഭയം ജനിപ്പിക്കുന്നുണ്ടെന്നാണ്
ഗവര്‍ണര്‍ ജെബി പ്രിറ്റ്സ്‌കര്‍ ചൊവ്വാഴ്ച ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞത്. നമ്മുടെ സമൂഹങ്ങളില്‍ ആളുകള്‍ക്ക് സത്യത്തില്‍ ഭയമാണ്. അവര്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയമാണ്, ഷോപ്പിംഗിന് പോകാന്‍ ഭയമാണ്, സ്വന്തം കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഭയമാണ്, കാരണം അവര്‍ക്ക് മിശ്ര പദവിയിലുള്ള കുടുംബങ്ങളുണ്ട്,’ പ്രിറ്റ്സ്‌കര്‍ പറഞ്ഞു.

More Stories from this section

family-dental
witywide