ട്രംപ് ഭരണകൂടത്തിൽ രാജി! ‘രണ്ടാമനാകാൻ തനിക്ക് താൽപ്പര്യമില്ല’; പെന്റഗണിന്റെ പ്രധാന വക്താവായിരുന്ന ജോൺ ഉള്ളിയോട്ട് രാജിവെച്ചു

വാഷിം​ഗ്ടൺ: ഡോണൾഡ് ട്രംപിന്റെ ഭരണത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ പെന്റഗണിന്റെ പ്രധാന വക്താവായിരുന്ന ജോൺ ഉള്ളിയോട്ട് രാജിവെച്ചു. പ്രതിരോധ വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്ന് ബേസ്ബോൾ ഇതിഹാസം ജാക്കി റോബിൻസണിന്റെ ജീവചരിത്രം നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു ഉള്ളിയോട്ട്. പൊതു കാര്യങ്ങളിൽ ആരുടെയും രണ്ടാമനാകാൻ തനിക്ക് താൽപ്പര്യമില്ലെന്ന് സ്ഥാനമേൽക്കുന്നതിന് മുമ്പ് സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോട് വ്യക്തമാക്കിയിരുന്നുവെന്ന് ഉള്ളിയോട്ട് പറഞ്ഞു.

കഴിഞ്ഞ മാസം സെക്രട്ടറിയും താനും സംസാരിച്ചു, പ്രതിരോധ വകുപ്പിൽ അനുയോജ്യമായ മറ്റൊരു സ്ഥാനത്തെക്കുറിച്ച് ഒരു ധാരണയിലെത്താൻ കഴിഞ്ഞില്ല. അതിനാൽ ഈ ആഴ്ച അവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് അദ്ദേഹത്തെ അറിയിച്ചുവെന്നും ഉള്ളിയോട്ട് വിശദീകരിച്ചു.
56-കാരനായ ഉള്ളിയോട്ട്, ആക്ടിംഗ് അടിസ്ഥാനത്തിൽ പ്രസ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ ആദ്യം സമ്മതിച്ചിരുന്നു. എന്നാൽ, ഫെബ്രുവരിയിൽ യുദ്ധ പരിചയമുള്ള മുൻ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഷോൺ പാർണൽ എത്തിയതോടെ ഉള്ളിയോട്ട് തഴയപ്പെട്ടു. അതിനുശേഷം, ഒരു പുതിയ സ്ഥിരം തസ്തികയെക്കുറിച്ച് ധാരണയിലെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് രാജി.

Also Read

More Stories from this section

family-dental
witywide