വൈറ്റ് ഹൗസിൽ എന്തൊക്കെയാണ് നടക്കുന്നത്! വാക് യുദ്ധം കടുത്ത് കയ്യാങ്കളിയിലെത്തി, മസ്കും ബെസെന്‍റും തമ്മിലടിച്ചെന്ന് റിപ്പോർട്ട്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലുള്ള അധികാര വടംവലിയിൽ പുതിയ വഴിത്തിരിവ്. വൈറ്റ് ഹൗസിനുള്ളിൽ മസ്കും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റും തമ്മിൽ കയ്യാങ്കളി നടന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഏപ്രിൽ പകുതിയോടെയാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഇത് മസ്കും ട്രംപ് ഭരണകൂടവും തമ്മിലുള്ള ശക്തമായ ബന്ധത്തെ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

ഇന്‍റേണല്‍ റെവന്യൂ സർവീസ് (IRS) ആരാണ് നയിക്കേണ്ടത് എന്നതിനെച്ചൊല്ലി മസ്കും ബെസെന്‍റും തമ്മിൽ നടന്ന രൂക്ഷമായ തർക്കത്തിനിടെയാണ് പ്രശ്നം പൊട്ടിപ്പുറപ്പെട്ടതെന്ന് വലതുപക്ഷ തന്ത്രജ്ഞനും പോഡ്‌കാസ്റ്ററുമായ സ്റ്റീഫൻ കെ ബാനൻ പറയുന്നു. ആക്ടിംഗ് ഐആർഎസ് കമ്മീഷണറായി തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കാൻ ഇരുവരും ശ്രമിക്കുകയായിരുന്നുവത്രേ. തർക്കം രൂക്ഷമായതോടെ ഇരുവരും വൈറ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങി വാഗ്വാദം തുടർന്നു. ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (DOGE) വഴി ഒരു ട്രില്യൺ ഡോളർ സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ മസ്ക് പരാജയപ്പെട്ടു എന്നാരോപിച്ച് ബെസെന്‍റ് ദേഷ്യത്തോടെ, നിങ്ങളൊരു തട്ടിപ്പുകാരനാണ്. നിങ്ങൾ തികഞ്ഞ തട്ടിപ്പുകാരനാണ് എന്ന് വിളിച്ചുപറഞ്ഞെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇതോടെ മസ്ക് ബെസെന്‍റിന്‍റെ നേർക്ക് പാഞ്ഞടുത്ത് ഒരു റഗ്ബി കളിക്കാരനെപ്പോലെ തോളുകൊണ്ട് വാരിയെല്ലിന് ഇടിച്ചുവെന്നും, ഇത് ബെസെന്‍റിനെ പ്രകോപിപ്പിക്കുകയും തിരിച്ചടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തെന്ന് ബാനൻ അവകാശപ്പെട്ടു. ഈ കയ്യാങ്കളി പെട്ടെന്ന് സമീപത്തുണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയും നിരവധി പേർ ഓടിയെത്തി പിടിച്ചുമാറ്റുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെ മസ്കിനെ വെസ്റ്റ് വിംഗിൽ നിന്ന് പുറത്താക്കിയതായും റിപ്പോർട്ടുണ്ട്.

More Stories from this section

family-dental
witywide