
ഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തന്നെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിലേക്ക് വന്നുകൂടെ എന്ന് ട്രംപ് ചോദിച്ചുവെന്നാണ് മോദി പറയുന്നത്. എന്നാൽ. താൻ വിനയാന്വിതനായി ക്ഷണം നിരസിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫോൺ സംഭാഷണത്തിനിടെയായിരുന്നു ട്രംപിന്‍റെ ക്ഷണം പാക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് ചർച്ചയായിരുന്നു. ഇതിനിടെയാണ് ട്രംപിന്‍റെ ക്ഷണം നിരസിച്ച കാര്യം ഒഡീഷയിലെ പൊതുപരിപാടിക്കിടെ മോദി വെളിപ്പെടുത്തിയത്. കാനഡയിൽ നിന്ന് മടങ്ങിയെത്തിയശേഷം ജഗന്നാഥന്‍റെ നാടായ ഒഡീൽ സന്ദര്‍ശിക്കുന്നതിനുവേണ്ടിയാണ് താൻ ട്രംപിന്‍റെ ക്ഷണം നിരസിച്ചതെന്നും മോദി പറഞ്ഞു. ഒഡീഷയിലെ ജഗന്നാഥ യാത്രയുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികള്‍ക്ക് മുന്നോടിയായാണ് മോദിയുടെ ഒഡീഷ സന്ദര്‍ശനം.