ട്രംപ് പ്രസിഡന്റായിരുന്നെങ്കില്‍ യുക്രെയ്ന്‍ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്ന് പുടിന്‍,ചര്‍ച്ചയ്ക്ക് തയ്യാര്‍; ‘ബുദ്ധിമാനായ’ നേതാവെന്ന് പുകഴ്ത്തലും

മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി യുക്രെയ്‌നിനെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. 2022 ല്‍ ട്രംപായിരുന്നു പ്രസഡന്റ് എങ്കില്‍ യുക്രെയ്ന്‍ സംഘര്‍ഷം ആരംഭിക്കുന്നത് തടയാന്‍ കഴിയുമായിരുന്നുവെന്നും, ഒരു ‘ബുദ്ധിമാനായ’ നേതാവാണ് ട്രംപെന്നുമാണ് പുടിന്റെ പുകഴ്ത്തല്‍.

ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച പുടിന്‍ ചര്‍ച്ചകള്‍ എപ്പോള്‍ നടക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, പുടിനെ ‘ഉടനടി’ കാണാന്‍ തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. വാഷിംഗ്ടണില്‍ നിന്നുള്ള സന്ദേശത്തിനായി കാത്തിരിക്കുകയാണെന്നാണ് നേരത്തെ റഷ്യ മറുപടി പറഞ്ഞത്.

യുക്രേനിയന്‍ വിഷയങ്ങളില്‍ ട്രംപുമായി ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ തയ്യാറാണെന്ന് ഞങ്ങള്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്, ഇത് വീണ്ടും ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് പുടിന്‍ റഷ്യന്‍ സ്റ്റേറ്റ് ടിവിയിലെ ഒരു റിപ്പോര്‍ട്ടറോട് പറഞ്ഞു. ട്രംപിനെ ‘ബുദ്ധിമാനായ’ മനുഷ്യനെന്ന് പ്രശംസിച്ച പുടിന്‍, 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെതിരെ ട്രംപാണ് വിജയിച്ചതെന്ന റിപ്പബ്ലിക്കന്‍ വാദം ആവര്‍ത്തിക്കുകയും ചെയ്തു.

‘അദ്ദേഹം പ്രസിഡന്റായിരുന്നെങ്കില്‍, 2020 ല്‍ അദ്ദേഹത്തിന്റെ വിജയം മോഷ്ടിക്കപ്പെട്ടിരുന്നില്ലെങ്കില്‍, 2022 ല്‍ യുക്രെയ്‌നില്‍ ഉയര്‍ന്നുവന്ന പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല എന്ന അദ്ദേഹത്തിന്റെ വാദത്തോട് എനിക്ക് യോജിക്കാതിരിക്കാന്‍ കഴിയില്ല’, പുടിന്‍ കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide