
വാഷിംഗ്ടൺ: സൈനികാക്രമണങ്ങൾക്ക് പിന്നാലെ അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. അവരുമായി സംസാരിക്കാൻ തയ്യാറാണ് എന്നാണ് റൂബിയോയുടെ പ്രതികരണം.
ഇറാന് ഒരു സിവിലിയൻ ആണവ പദ്ധതിയാകാം. എന്നാൽ യുറേനിയം സമ്പുഷ്ടീകരണം പാടില്ലെന്ന് ഉന്നത യുഎസ് നയതന്ത്രജ്ഞൻ ആവർത്തിച്ചു.
അവരുമായി ആ ഉടമ്പടിയിലെത്താൻ സ്റ്റീവ് വിറ്റ്കോഫ് ലോകമെമ്പാടും സഞ്ചരിച്ചു. എന്നാൽ അവർ ഒരുപാട് കളികൾ കളിക്കുകയായിരുന്നു. ഇപ്പോൾ അവർക്ക് കാര്യം മനസ്സിലായെന്നും റൂബിയോ പറഞ്ഞു.
സൈനിക നടപടിക്ക് മുന്നോടിയായി ഇറാൻ യുഎസ് നിർദ്ദേശം നിരസിച്ചെന്നും, അമേരിക്കൻ വാഗ്ദാനങ്ങളോട് പ്രതികരിച്ചില്ല എന്നും 10 ദിവസത്തേക്ക് അപ്രത്യക്ഷമായി എന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ “സ്ഥിരമായി മധ്യസ്ഥർക്ക് സന്ദേശങ്ങൾ അയയ്‌ക്കാറുണ്ടെങ്കിലും, അവർ ഞങ്ങളുമായി നേരിട്ട് സംസാരിക്കാറില്ലെന്നും റൂബിയോ പറഞ്ഞു.