യുഎസുമായി മാത്രമാണ് ചർച്ചകൾ നടത്തുന്നതെന്ന് റഷ്യ, ‘ഏത് യൂറോപ്യൻ നേതാക്കൾക്കും മോസ്‌കോയിലേക്ക് സ്വാഗതം’

മോസ്‌കോ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്‍റെ മരുമകനായ ജാറെഡ് കുഷ്‌നർ എന്നിവരുമായി നടത്തിയ ചർച്ചകൾ ഉപകാരപ്രദമായിരുന്നുവെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ വിദേശനയ ഉപദേഷ്ടാവും സഹായിയുമായ യൂരി ഉഷകോവ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്ൻ വിഷയത്തിൽ ക്രെംലിൻ യുഎസുമായി മാത്രമാണ് ചർച്ചകൾ നടത്തുന്നതെന്ന് ഉഷകോവ് റഷ്യൻ സ്റ്റേറ്റ് മീഡിയയോട് പറഞ്ഞു. സംസാരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു യൂറോപ്യൻ നേതാക്കൾക്കും മോസ്‌കോയിലേക്ക് വരാമെന്നും അദ്ദേഹം സ്വാഗതം ചെയ്തു.

ഇന്നലെ നടന്ന അഞ്ച് മണിക്കൂർ കൂടിക്കാഴ്ചയിൽ യുക്രെയ്‌നിന്‍റെ നാറ്റോ അംഗത്വം എന്ന ചോദ്യം ചർച്ച ചെയ്തതായും നിർദ്ദേശിച്ച പദ്ധതിയെക്കുറിച്ചുള്ള മോസ്‌കോയുടെ കാഴ്ചപ്പാടുകൾ സംശയമില്ലാതെ വ്യക്തമാക്കി എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, യുഎസുമായുള്ള കരാർ പ്രകാരം ചർച്ചകളുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തില്ലെന്നും ഉഷകോവ് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide