യൂറോപ്പ് യാത്രയ്ക്കുള്ള ഷെങ്കന്‍ വിസ കിട്ടിയില്ല : 2024 ല്‍ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 136 കോടി

ന്യൂഡല്‍ഹി : യൂറോപ്പ് യാത്രയ്ക്കായുള്ള ഷെങ്കന്‍ വിസ നിരസിക്കപ്പെട്ടതോടെ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ച രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. 2024 ല്‍, ഇന്ത്യയില്‍ നിന്നുള്ള 1.65 ലക്ഷത്തിലധികം ഷെങ്കന്‍ വിസ അപേക്ഷ നിരസിച്ചതില്‍ നിന്ന് ഏകദേശം 136 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യക്കാര്‍ക്കുണ്ടായത്. ഷെങ്കന്‍ വിസയ്ക്കായി മുടക്കുന്ന ഫീസുകള്‍ വിസ ലഭിച്ചില്ലെങ്കില്‍ തിരികെ ലഭിക്കാത്തതാണ് ഈ നഷ്ടത്തിന് കാരണം. ഷെങ്കന്‍ വിസയില്‍ കനത്ത തിരിച്ചടി ലഭിച്ച മറ്റ് രണ്ട് രാജ്യങ്ങള്‍ അള്‍ജീരിയയും തുര്‍ക്കിയുമാണ്.

യൂറോപ്യന്‍ കമ്മീഷന്‍ നല്‍കുന്ന വിവരം അനുസരിച്ച് വീസ നിരസിക്കല്‍ നിരക്ക് 15% ആണ്. ഏകദേശം 11.08 ലക്ഷം ഷെങ്കന്‍ വിസ അപേക്ഷകള്‍ ഇന്ത്യയില്‍ നിന്ന് സമര്‍പ്പിച്ചിട്ടുണ്ട്, അതില്‍ 5.91 ലക്ഷം അംഗീകരിക്കുകയും 1.65 ലക്ഷം നിരസിക്കുകയും ചെയ്തു. 2024-ല്‍ നിരസിക്കപ്പെട്ട ഷെങ്കന്‍ വിസ അപേക്ഷകളുടെ ആകെ എണ്ണം 17 ലക്ഷം കവിഞ്ഞു. അപേക്ഷാഫീസ് തിരിച്ചു നല്‍കാത്തതിനാല്‍ അപേക്ഷകര്‍ക്ക് 145 മില്യണ്‍ യൂറോ (1,410 കോടി രൂപ) നഷ്ടമായി. ഇതില്‍ 14 മില്യണ്‍ യൂറോ (136 കോടി രൂപ) ഇന്ത്യക്കാരുടേതാണ്.

തുര്‍ക്കി, മൊറോക്കോ, ചൈന എന്നവയും ഉയര്‍ന്ന നിരസിക്കല്‍ നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ വീസകളില്‍ ഭൂരിഭാഗവും ഫ്രാന്‍സാണ് നിരസിച്ചത്. ഇത് 31,314 അപേക്ഷകളാണ് ഫ്രാന്‍സ് നിരസിച്ചത്.

യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കന്‍ വിസ. സാധാരണയായി എംബസിയിലോ കോണ്‍സുലേറ്റിലോ വിസ സെന്ററിലോ ഒക്കെയാണ് ഷെങ്കണ്‍ വിസ നല്‍കുന്നത്.

More Stories from this section

family-dental
witywide