യുഎസ് പീസ് ഡീലിംഗ് വീണ്ടും പാളി, തന്ത്രപ്രധാന നഗരം എം23 വിമതർ പിടിച്ചെടുത്തു; കോംഗോയിൽ സംഘർഷം രൂക്ഷം

കിൻഷാസ: കിഴക്കൻ കോംഗോയിലെ തന്ത്രപ്രധാന നഗരമായ ഉവിരയുടെ നിയന്ത്രണം ഏറ്റെടുത്തതായി റുവാണ്ടയുടെ പിന്തുണയുള്ള എം23 (M23) വിമത സംഘം ബുധനാഴ്ച പ്രഖ്യാപിച്ചു. മാസാരംഭത്തിൽ തുടങ്ങിയ അതിവേഗ ആക്രമണത്തിലൂടെയാണ് വിമതർ ഈ നഗരം പിടിച്ചെടുത്തത്. സംഘർഷം തടയാനുള്ള യുഎസ് ശ്രമങ്ങൾക്കിടയിലാണ് ഈ സംഭവം.

എം23 വക്താവ് ലോറൻസ് കന്യുക്ക ‘X’ പ്ലാറ്റ്‌ഫോമിൽ നടത്തിയ പ്രഖ്യാപനത്തിൽ പലായനം ചെയ്ത പൗരന്മാരോട് വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ടാംഗനിക തടാകത്തിൻ്റെ വടക്കേ അറ്റത്തുള്ള ഒരു പ്രധാന തുറമുഖ നഗരമാണ് ഉവിര. അയൽരാജ്യമായ ബറുണ്ടിയുടെ ഏറ്റവും വലിയ നഗരമായ ബുജുംബുറക്ക് നേർ എതിർവശത്തായാണ് ഉവിര സ്ഥിതി ചെയ്യുന്നത്.

കോംഗോ-റുവാണ്ടൻ പ്രസിഡൻ്റുമാർ കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിൽ വെച്ച് യുഎസ് മധ്യസ്ഥതയിൽ ഒപ്പുവെച്ച സമാധാന ഉടമ്പടിക്ക് ശേഷമാണ് എം23-യുടെ ഏറ്റവും പുതിയ ആക്രമണം നടക്കുന്നത്. ഈ കരാറിൽ വിമത ഗ്രൂപ്പിനെ ഉൾപ്പെടുത്തിയിരുന്നില്ല. എം23 കോംഗോയുമായി വെവ്വേറെ ചർച്ചകൾ നടത്തുന്നുണ്ട്. ഈ വർഷം ആദ്യം ഇരുകൂട്ടരും വെടിനിർത്തലിന് സമ്മതിച്ചിരുന്നുവെങ്കിലും, ഇരുപക്ഷവും പരസ്പരം കരാർ ലംഘിച്ചുവെന്ന് ആരോപിക്കുന്നു. അതേസമയം, ആയുധധാരികളായ ഗ്രൂപ്പുകൾക്കുള്ള പിന്തുണ നിർത്താനും ശത്രുത അവസാനിപ്പിക്കാനും ഈ കരാർ റുവാണ്ടയെ ബാധ്യസ്ഥമാക്കുന്നുണ്ട്.

Also Read

More Stories from this section

family-dental
witywide