ശശി തരൂരും സംഘവും യുഎസിൽ, ഓപ്പറേഷൻ സിന്ദൂർ “സമർത്ഥമായി തിരഞ്ഞെടുത്ത പേരായിരുന്നു”എന്ന് തരൂർ

വാഷിംഗ്ടൺ: ഓപറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനായി ഇന്ത്യൻ പ്രതിനിധി സംഘം വീണ്ടും യുഎസിൽ എത്തി. ഓപ്പറേഷൻ സിന്ദൂർ “സമർത്ഥമായി തിരഞ്ഞെടുത്ത പേരായിരുന്നു”എന്ന് സംഘത്തെ നയിക്കുന്ന കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. ബുധനാഴ്ച (പ്രാദേശിക സമയം) യുഎസിലെ നാഷണൽ പ്രസ് ക്ലബ്ബിൽ നടന്ന ഒരു സംവാദത്തിൽ സംസാരിക്കുകയായിരുന്നു തരൂർ.


ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഉയർത്തിക്കാട്ടുന്നതിനായി ഗവൺമെന്റിന്റെ വലിയ നയതന്ത്ര ഇടപെടലിന്റെ ഭാഗമായാണ് പ്രതിനിധി സംഘം വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നത്.

ചോരക്കു പകരം ചോരയാണ് ( ഖൂൻ കാ ബദ്‌ലാ ഖൂൻ ) മറപടിയെന്നും . സിന്ദൂരത്തിന്റ നിറം ചോരയുടെ നിറമാണെന്നും സിന്ദൂരം മായ്ച്ചതിന് ചോരകൊണ്ട് മറുപടി നൽകിയെന്നും ശശി തരൂർ വിശദീകരിച്ചു. ഇന്ത്യയിലെ ഹിന്ദു സ്ത്രീകൾ സിന്ദൂരം അണിയുന്ന പാരമ്പര്യം എന്താണെന്ന് തരൂർ വിശദീകരിച്ചു.

സംഘർഷത്തിനിടെ ഇനത്യൻ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന്. അത്തരം വിശദാംശങ്ങൾക്ക് സൈനിക നേതൃത്വമാണ് മറുപടി നൽകേണ്ടതെന്നും ഇന്ത്യയുടെ മറുപടി ആക്രമണത്തിൽ പാക്കിസ്ഥാന് എത്ര വിപുലവും വ്യാപകവുമായ നഷ്ടമുണ്ടായതെന്നും അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂർ പറഞ്ഞു.

തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ബുധനാഴ്ച യുഎസിൽ എത്തി. പ്രതിനിധി സംഘത്തിൽ ശാംഭവി ചൗധരി (ലോക് ജനശക്തി പാർട്ടി), സർഫറാസ് അഹമ്മദ് (ജാർഖണ്ഡ് മുക്തി മോർച്ച), ജിഎം ഹരീഷ് ബാലയോഗി (തെലുങ്ക് ദേശം പാർട്ടി), ശശാങ്ക് മണി ത്രിപാഠി, തേജസ്വി സൂര്യ, ഭുവനേശ്വർ കലിത (എല്ലാവരും ബിജെപിയിൽ നിന്ന്), മല്ലികാർജുൻ ദേവ്ദ (ശിവസേന), യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ തരഞ്ചിത് സിംഗ് സന്ധു, ശിവസേന എംപി മിലിന്ദ് ദിയോറ എന്നിവർ ഉൾപ്പെടുന്നു.

ബുധനാഴ്ച, സർവകക്ഷി സംഘം യുഎസിലെ സർവകക്ഷി സഹ-അധ്യക്ഷന്മാരായ റോ ഖന്ന, റിച്ച് മക്കോർമിക്ക്, വൈസ് ആൻഡി ബാർ, മാർക്ക് വീസി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. യോഗത്തിൽ, ഇന്ത്യ നേരിടുന്ന അതിർത്തി കടന്നുള്ള ഭീകരതയെക്കുറിച്ചും ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തവും ദൃഢവുമായ നിലപാടിനെക്കുറിച്ചും പാർലമെന്ററി പ്രതിനിധി സംഘം വിശദീകരിച്ചു.

Shashi Tharoor led delegation In US again


More Stories from this section

family-dental
witywide