ട്രംപിന്‍റെ അപ്പീൽ തള്ളി സുപ്രീം കോടതി, ലൈബ്രറി ഓഫ് കോൺഗ്രസിലെ ഉന്നത ഉദ്യോഗസ്ഥനെ മാറ്റാൻ കഴിയില്ല; ഷിറ പെർൽമുട്ടർ തൽസ്ഥാനത്ത് തുടരും

വാഷിംഗ്ടൺ: ലൈബ്രറി ഓഫ് കോൺഗ്രസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ മാറ്റി നിയമിക്കാനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അടിയന്തര അപ്പീൽ സുപ്രീം കോടതി ബുധനാഴ്ച താൽക്കാലികമായി തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ തീരുമാനം വരുന്നതുവരെയാണ് കോടതിയുടെ ഈ നീക്കം. അപ്പീൽ ഫയൽ ചെയ്ത് ആഴ്ചകൾക്ക് ശേഷം വന്നതും എന്നാൽ വിശദീകരണം കുറഞ്ഞതുമായ ഈ നടപടി, യുഎസ് പകർപ്പവകാശ ഓഫീസ് ഡയറക്ടറായ ഷിറ പെർൽമുട്ടറിനെ ഉടൻ നീക്കം ചെയ്യണമെന്ന ട്രംപിന്‍റെ ആവശ്യം തള്ളിക്കളയുന്നതാണ്.

ഇതോടെ അവർ തൽസ്ഥാനത്ത് തുടരും. കോടതിയുടെ കൺസർവേറ്റീവ് വിഭാഗത്തിലെ അംഗമായ ജസ്റ്റിസ് ക്ലാരൻസ് തോമസ് കേസ് തീർപ്പാക്കുന്നതുവരെ പെർൽമുട്ടറിനെ നീക്കം ചെയ്യാൻ ട്രംപിന്‍റെ ആവശ്യം അനുവദിക്കുമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. എക്സിക്യൂട്ടീവ് ശാഖയുടെ അതിർത്തിയിലുള്ള ഏജൻസികളെ താൽക്കാലികമായി നീക്കം ചെയ്യാനും അതുവഴി നിയന്ത്രിക്കാനും പ്രസിഡന്‍റിന് സുപ്രീം കോടതി മുൻപ് ആവർത്തിച്ച് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഈ പുതിയ കേസിന് ഒരു പുതിയ വഴിത്തിരിവുണ്ടായിരുന്നു. ഈ സർക്കാർ സ്ഥാപനത്തിൻ്റെ പേരിൽ കോൺഗ്രസ് എന്ന വാക്കുണ്ടെന്നതും അത് നിയമനിർമ്മാണ വിഭാഗത്തിന്‍റെ ഭാഗമാണെന്ന് പെർൽമുട്ടർ വാദിച്ചതുമാണ് കേസിനെ നിർണായകമാക്കിയത്.

More Stories from this section

family-dental
witywide