
ട്രംപ് ഭരണകൂടത്തിന്‍റെ വാദം പച്ചക്കള്ളമെന്ന് നിർണായക വെളിപ്പെടുത്തൽ; കപ്പൽ ആക്രമണത്തിലെ മിലിട്ടറി മേധാവിയുടെ തുറന്നുപറവാഷിംഗ്ടൺ: സെപ്റ്റംബർ ആദ്യം മയക്കുമരുന്ന് കപ്പൽ എന്ന് സംശയിക്കപ്പെടുന്ന ഒരു ബോട്ടിൽ നടത്തിയ തുടർ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേർക്ക് റേഡിയോയോ മറ്റ് ആശയവിനിമയ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്ന്, ആക്രമണത്തിന് മേൽനോട്ടം വഹിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥൻ നിയമനിർമ്മാതാക്കളോട് വെളിപ്പെടുത്തി. ഈ കോൺഗ്രഷണൽ ബ്രീഫിംഗിനെക്കുറിച്ച് നേരിട്ട് അറിവുള്ള മൂന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.
രണ്ടാമത്തെ ആക്രമണത്തിൽ രക്ഷപ്പെട്ടവരെ കൊലപ്പെടുത്തിയത് യുദ്ധക്കുറ്റമാണെന്ന വിമർശനത്തെ പ്രതിരോധിക്കാൻ, പ്രതിരോധ ഉദ്യോഗസ്ഥർ സെപ്റ്റംബർ മുതൽ ഒരു വാദം മുന്നോട്ട് വെച്ചിരുന്നു. കൊല്ലപ്പെട്ടവർ സഹായത്തിനോ ബാക്കപ്പിനോ വേണ്ടി റേഡിയോ സന്ദേശം അയക്കാൻ ശ്രമിച്ചിരിക്കാമെന്നും, സഹായം ലഭിച്ചിരുന്നെങ്കിൽ മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ ഉണ്ടായിരുന്ന മയക്കുമരുന്ന് കടത്ത് തുടരാൻ അവർക്ക് കഴിഞ്ഞേനെ എന്നും വാദിച്ചാണ് ഈ നീക്കം ന്യായീകരിച്ചത്.
സെപ്റ്റംബറിൽ കോൺഗ്രസ് ജീവനക്കാർക്കായുള്ള ഒരു ബ്രീഫിംഗിലും പ്രതിരോധ ഉദ്യോഗസ്ഥർ ഈ വാദം ഉന്നയിച്ചിരുന്നതായി ആ സെഷനെക്കുറിച്ച് അറിവുള്ള ഒരു വൃത്തം അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിൽ നിരവധി മാധ്യമങ്ങൾ ഉദ്യോഗസ്ഥർ ഈ ന്യായീകരണം ആവർത്തിച്ചതായും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, വ്യാഴാഴ്ച നിയമനിർമ്മാതാക്കൾക്ക് മുമ്പാകെ നടന്ന ബ്രീഫിംഗിൽ, അഡ്മിറൽ ഫ്രാങ്ക് മിച്ച് ബ്രാഡ്‌ലി നിർണ്ണായകമായ ഒരു കാര്യം സമ്മതിച്ചു. സൈന്യത്തിന്‍റെ ആദ്യ ആക്രമണത്തിൽ രക്ഷപ്പെട്ട രണ്ട് പേർക്ക് ഒരു സന്ദേശം നൽകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം സമ്മതിച്ചു. ആക്രമണം നടക്കുമ്പോൾ ജോയിന്റ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിൻ്റെ ചുമതല ബ്രാഡ്‌ലിക്കായിരുന്നു. ആക്രമണത്തിന് നേതൃത്വം നൽകിയ ഉന്നത സൈനിക ഉദ്യോഗസ്ഥനും ഇദ്ദേഹമാണ്.















