
നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ലാസ് വെഗാസ് ഹോട്ടലിൻ്റെ പ്രവേശന കവാടത്തിൽ ടെസ്ല സൈബർ ട്രക്ക് തീപിടിച്ചു പൊട്ടിത്തെറിച്ച് അതിലുണ്ടായിരുന്ന ഒരാൾ കൊല്ലപ്പെട്ടു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ 7 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വാഹനത്തിൽ നിറയെ പടക്കങ്ങളുണ്ടായിരുന്നു എന്നും അതു പൊട്ടിത്തെറിച്ചെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ സംഭവം തീവ്രവാദ പ്രവർത്തനമാകാൻ സാധ്യതയുണ്ടോ എന്ന് FBI അന്വേഷണം നടത്തുന്നതായി CNN റിപ്പോർട്ട് ചെയ്തു. ബുധൻ രാവിലെ 8. 40നായിരുന്നു സംഭവം. ടൂറോ ആപ് വഴി വാടകയ്ക്ക് എടുത്ത വാഹനമാണ് പൊട്ടിത്തെറിച്ചത്. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.
New footage has been released of the cyber truck explosion.
— Sarah Fields (@SarahisCensored) January 1, 2025
Driver is de@d and 7 injured. pic.twitter.com/FxtdhADqZi
ട്രക്കിൽ അടങ്ങിയിരിക്കുന്ന സ്ഫോടക വസ്തുക്കളിൽ പടക്കങ്ങൾ, ഗ്യാസ് ടാങ്കുകൾ, ഇന്ധനം എന്നിങ്ങനെ തീപിടിക്കാൻ ശേഷിയുള്ള നിരവധി വസ്തുക്കളുണ്ടായിരുന്നു. ഇവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു സിസ്റ്റം ഉണ്ടായിരുന്നെന്നും അതിൻ്റെ കൺട്രോൾ ഡ്രൈവറുടെ പക്കലുണ്ടായിരുന്നിരിക്കുമെന്നും അധികൃതർ കരുതുന്നു.
ന്യൂ ഓർലിയാൻസിലെ ആക്രമണവും ഈ സ്‌ഫോടനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അധികൃതർ അന്വേഷിക്കുകയാണ്. ടൂറോ ആപ്പുവഴി തന്നെ വാടകയ്‌ക്കെടുത്ത ട്രക്കാണ് ന്യൂ ഓർലിയാൻസിൽ അപകടം ഉണ്ടാക്കിയതും 15 പേർ കൊല്ലപ്പെട്ടതും.
ഇതു സംബന്ധിച്ച് ടെസ്ല അന്വേഷണം നടത്തുന്നതായി ടെസ്ല ഉടമ ഇലോൺ മസ്ക് എക്സിൽ കുറിച്ചു. വാഹനത്തിന്റെ തകരാറല്ല, അതിലുണ്ടായിരുന്ന പടക്കം അല്ലെങ്കിൽ ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്.
Tesla Cybertruck explosion at Trump hotel in US