ടെക്സസ് സ്കൂളുകളിൽ ‘പത്ത് കൽപ്പനകൾ’ പ്രദർശിപ്പിക്കുന്നത് നീക്കം ചെയ്യാൻ ഉത്തരവ്; ഹർജിയിൽ നിർണായക നിലപാടെടുത്ത് കോടതി

ടെക്സസ്: ടെക്സസിലെ ചില പൊതുവിദ്യാലയങ്ങളിൽ ‘പത്ത് കൽപ്പനകൾ’ പ്രദർശിപ്പിക്കുന്നത് നീക്കം ചെയ്യാൻ ഫെഡറൽ ജഡ്ജി ഓർലാൻഡോ എൽ ഗാർസിയ പ്രാഥമിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവിനെ ‘മതസ്വാതന്ത്ര്യത്തിന്‍റെ വിജയം’ എന്നാണ് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഓഫ് ടെക്സസ് (ACLU) വിശേഷിപ്പിച്ചത്. ടെക്സസിലെ പൊതുവിദ്യാലയങ്ങളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് നിർബന്ധമാക്കുന്ന സംസ്ഥാന നിയമത്തിന്‍റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്.

പൊതുവിദ്യാലയങ്ങളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമങ്ങൾക്കെതിരായ നിയമപോരാട്ടങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ വിജയമാണിത്. അർക്കൻസാസ്, ലൂയിസിയാന എന്നിവിടങ്ങളിലും സമാനമായ നിയമങ്ങളുണ്ട്. അവിടെയും കോടതികളിൽ നിന്ന് എതിർക്കുന്നവർക്ക് അനുകൂലമായ വിധികൾ ഉണ്ടായിട്ടുണ്ട്.

ഈ കേസുകൾ ഒടുവിൽ യുഎസ് സുപ്രീം കോടതിയിൽ എത്താൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു. ജൂണിൽ റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് ആബോട്ട് ഒപ്പുവെച്ച ടെക്സസ് നിയമത്തെയാണ് കുടുംബങ്ങൾ ചോദ്യം ചെയ്യുന്നത്. ഇത് യുഎസ് ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ ലംഘനമാണെന്ന് അവർ വാദിക്കുന്നു.

More Stories from this section

family-dental
witywide