മിനിയാപൊളിസിലെ കത്തോലിക്കാ സ്‌കൂളിൽ വെടിവയ്പ്പിൽ അക്രമി ഉപയോഗിച്ചത് മൂന്ന് ആയുധങ്ങളെന്ന് സംശയം

വാഷിംഗ്ടൺ: അമേരിക്കയിലെ മിനിയാപൊളിസിലുള്ള അനൻസിയേഷൻ കത്തോലിക്കാ സ്കൂളിൽ നടന്ന വെടിവെപ്പിൽ അക്രമി ഉപയോഗിച്ചത് മൂന്ന് ആയുധങ്ങളെന്ന് സംശയമെന്ന് പൊലീസ് അധികൃതർ. ഒരു റൈഫിൾ, ഒരു ഷോട്ട്ഗൺ, ഒരു പിസ്റ്റൾ ആയുധവും ഉപയോഗിച്ച് ഭൂരിഭാഗവും വെടിവെച്ചത് പുറത്തുനിന്ന് നടത്തിയതെന്ന് തോന്നുന്നുവെന്നും പൊലീസ് പറഞ്ഞു. പോലീസിന് ഉള്ളിൽ ഒരു കേസിംഗും കണ്ടെത്തിയില്ല. അധികൃതർ സംഭവസ്ഥലത്ത് നിന്ന് ഒരു സ്മോക്ക് ബോംബ് കണ്ടെത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല.

ആക്രമത്തിൽ ആക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കൻ സമയം രാവിലെ 8:45ന് നടന്ന ഞെട്ടിക്കുന്ന വെടിവെപ്പിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഭൂരിഭാഗവും കുട്ടികളാണ്, അവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്കയാണ് പൊലീസും ആശുപത്രി അധികൃതരും പങ്കുവെക്കുന്നത്. ആക്രമണം നടത്തിയ യുവാവ് സംഭവത്തിന് ശേഷം സ്വയം വെടിവെച്ച് ജീവനൊടുക്കിയതായി മിനിയാപൊളിസ് പൊലീസ് മേധാവി വ്യക്തമാക്കി.

More Stories from this section

family-dental
witywide